കൊച്ചി: കേരളത്തിലെ സ്വകാര്യ ലാബുകള്‍ പൊതു നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് ലബോറട്ടറി അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്ലിനിക്കല്‍ എസ്റ്റാബ്ളീഷ്മെന്റ് ആക്ട് നിലവിലില്ലാത്തതിനാല്‍ ഈരംഗം നാഥനില്ലാകളരിയായി തീര്‍ന്നിരിക്കുകയാണ്. ഇത് രോഗികള്‍ക്ക് നല്ല ചികിത്സ ലഭ്യമാകാതിരിക്കാനും, രോഗത്തെ സംബന്ധിച്ച് തെറ്റദ്ധാരണക്കും ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിരവധിതവണ നിവേദനം സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടായിട്ടില്ല.
ഇത് തെളിയിക്കുന്നത് ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നാണ്. ഇതില്‍ പ്രതിക്ഷേധിച്ച് നാളെ ജില്ലാ ആസ്ഥനങ്ങളില്‍ പ്രകടനവും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികളായ ഡോ. ടി.എ വര്‍ക്കി, അലക്സ് അബ്രാഹാം, ഡോ. രമേശ് കുമാര്‍, ഏലിയാസ് സി.ജെ. എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: