കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയിക്കാന്‍ 93 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് ഓള് ഔട്ടായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. 16 റണ്‍സുമായി ഡുമ്നിയും 6 റണ്‍സുമായി ബഹാര്‍ഡിനും ക്രീസില്‍. കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ എറിഞ്ഞതിനെ തുടര്‍ന്ന് കളി നിര്ത്തിവെച്ചിരിക്കുകയണ്. നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സില്‍ നാല് പേര് മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയും 22 റണ്‍സ് വീതവും ശിഖര്‍ ധവാനും അശ്വിനും 11 റണ്‍സ് വീതവും നേടി.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 11 റണ്‍സെടുത്ത ധവാനെ മോറിസ് ബൗള്‍ഡാക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. തുടര്‍ന്നെത്തിയ വിരാട് കോഹ്ലി ഒരു റണ്‍സെടുത്ത റണ്ണൗട്ടായി. 2ന് 30. സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും റണ്ണൗട്ടായി. പിന്നീട് പവലിയനിലേക്ക് ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. 2ന് 43 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 92 റണ്‍സിന് ഓള് ഔട്ടായത്. രോഹിത് ശര്‍മ്മക്ക് പുറമെ സുരേഷ് റെയ്നയും 22 റണ്‍സെടും അശ്വിന് 11ഉം റണ്‍സെടുത്തു. നാല് ഓവറില്‍ 12 റണ്‍സിന് ആല്‍ബി മോര്‍ക്കല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കും തുടക്കത്തില്‍ തിരിച്ചടിനേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ രണ്ട് റണ്‍സെടുത്ത ഹാഷിം ആംലയെ അശ്വിന്റെ പന്തില്‍ രോഹിത് ശര്‍മ്മ പിടികൂടി. പിന്നീട് സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഡു പ്ലെസിസും മടങ്ങി. 16 റണ്‍സെടുത്ത ഡുപ്ലെസിസിനെയും മടക്കിയത് അശ്വിന്. സ്കോര്‍ 49-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സിനെയും അശ്വിന് ബൗള്‍ഡാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: