ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ജമാത് ഉദ്ദവയുടെയും ലഷ്കറെ തോയിബയുടെയും ക്യാമ്പുകള്‍ക്ക് നേരെ ഭാരതം വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ വെളിപ്പെടുത്തല്‍.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയിനിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കസൂരിയോട് ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമത്തില്‍ വന്‍ പ്രതിഷേധമാണ് ഭാരതത്തില്‍ നടന്നത്. ജമാത് ഉദ്ദ്വ, ലഷ്കറെ തോയിബ എന്നീ സംഘടനകളുടെ ആസ്ഥാനമായ ലഹോറിലെ മുറീദില്‍ ഇന്ത്യ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും മകെയ്ന് പറഞ്ഞതായി കസൂരി വ്യക്തമാക്കുന്നു.
ആ സമയത്ത് താന്‍ മന്ത്രിയല്ലായിരുന്നു. എങ്കിലും മകെയിനും സംഘവും ഇന്ത്യ പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയാല്‍ എന്തായിരിക്കും പ്രതികരണമെന്ന് ആരാഞ്ഞു. ഞങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ അഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചടിക്കും. എല്ലാം നിയന്ത്രണാതീതമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായും കസൂരി പറയുന്നു.
ഈ വിഷയത്തില്‍ രാജ്യത്തിന് ഗുണകരമായ ഉപദേശം മാത്രമെ നല്‍കാനാവൂവെന്നും മകെയ്നോട് കസൂരി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: