വയനാട്: വയനാട്ടിലെ സ്പോര്‍ട്സ് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ രസ്ന(17)യെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
മൊബൈല്‍ ഫോണ്‍ വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഹോസ്റ്റലില്‍ വിലക്കുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കൈയില്‍ ഫോണ്‍ കണ്ടതിനെത്തുടര്‍ന്ന് ഫോണ്‍ എവിടെ നിന്ന് കിട്ടി എന്ന് അധ്യാപകര്‍ ചോദിച്ചിരുന്നു. വീട്ടുകാരും ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ട്രിപ്പിള്‍ ജംപ് അടക്കമുള്ള കായിക ഇനങ്ങളില്‍ പരിശീലനം നേടുന്ന പെണ്‍കുട്ടിയാണ് രസ്ന. രാവിലത്തെ പരിശീലനം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങിയ രസ്നയെ ഏറെ നേരമായിട്ടും കാണാത്തതിനെതുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ഹോസ്റ്റലിനുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: