കോട്ടയം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും കൂടി വരുന്നു. കഴിഞ്ഞ ആഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ നൂറ് കണക്കിന് കേസുകള്‍ ഓരോവര്‍ഷവും വര്‍ദ്ധിച്ചതായി കാണാം.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധനപീഡനം, ഭര്‍ത്താവില്‍ നിന്നും ഭര്‍തൃഗൃഹത്തില്‍ നിന്നും ഉണ്ടാകുന്ന പീഡനങ്ങള്‍ എന്നിവയാണ് കൂടുതലായും നടക്കുന്നത്. 2010 ല്‍ 10781 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2011 ആയപ്പോഴേക്കും ഇത് 13279 കേസുകളായി. 3000 ത്തില്‍ അധികം കേസുകളാണ് കൂടിയത്. 2012 ല്‍ 13002 കേസുകളും, 2013ല്‍ 13738 കേസുകളും, 2014 ല്‍ 13880 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2015 പകുതി ആയപ്പോഴേക്കും 6233 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം ജില്ലയിലാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ അതിക്രമം നടന്നിരിക്കുന്നത്. 2010 ല്‍ 1102 കേസുകളും, 2011 ല്‍ 1211 കേസുകളും, 2012 ല്‍ 1264 കേസുകളും, 2013 ല്‍ 1380 കേസുകളും, 2014 ല്‍ 1457 കേസുകളും, 2015 പകുതി ആയപ്പോഴേക്കും ഇതുവരെയായി 747 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബലാത്സംഗ കേസുകളും വര്‍ഷം തോറും കൂടിക്കൂടി വരികയാണ്. 2010 ല്‍ 617 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2011 ആയപ്പോഴേക്കും അത് 1132 ആയി ഉയര്‍ന്നു. 2012 ല്‍ 1019 കേസുകളും, 2013 ല്‍ 1221 കേസുകളും, 2014 ല്‍ 1283 കേസുകളും, 2015 പകുതി ആയപ്പോഴേക്കും 564 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ 2010 ല്‍ 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2011 ല്‍ അത് 221 ആയി ഉയര്‍ന്നു. 2012 ല്‍ 214 കേസുകളും, 2013 ല്‍ 185 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2014 ല്‍ 145 കേസുകളും, 2015 പകുതി ആയപ്പോഴേക്കും 76 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭര്‍ത്താവില്‍ നിന്നും ഭര്‍തൃഗൃഹത്തില്‍ നിന്നും ഉണ്ടാകുന്ന പീഡനങ്ങള്‍ 2010 ല്‍ 4788 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2011 ആയപ്പോഴേക്കും അത് 5377 ആയി ഉയര്‍ന്നു. 2012 ല്‍ 5216 കേസുകളും, 2013 ആയപ്പോഴേക്കും 4820 കേസുകളായി കുറഞ്ഞു, 2014 ല്‍ 4810 കേസുകളും, 2015 പകുതി ആയപ്പോഴേക്കും 1996 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: