ഛത്തീസ്ഗഢ്: കാഫിര്‍ എന്ന വിളിയും പരിഹാസവും സഹിക്കാനാവാതെ മുസ്ലിം യുവാവ് ആത്മഹത്യ ചെയ്തു. ഗോവിനെ ആരാധിച്ചതും ആര്‍എസ്എസ് ന്യൂനപക്ഷ വിഭാഗമായ രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ (ആര്‍എംഎം) പ്രവര്ത്തകനായതുമാണ് ഡോ. ഹബീബ് ഹനീഫ് ചൗധരിയെ കാഫറാക്കി ഇസ്ലാമിക സമൂഹം മുദ്രകുത്തിയത്.
മനസ്സംഘര്‍ഷത്തെ തുടര്‍ന്നാണ് ഡോ. ഹബീബിന്റെ ആത്മഹത്യയെന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. സലിംരാജ് വ്യക്തമാക്കി. ഡോ. ഹബീബിന്റെ ബന്ധുക്കളാരും പക്ഷേ, ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ല.
ഡോ. ഹബീബ് ആര്‍എംഎമ്മിന്റെ ഉപാധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് സംഘടനാതലത്തില്‍ ഏറെ പ്രമുഖനായിരുന്ന ഡോക്ടര്‍ ഗോവധ നിരോധനത്തിനു വേണ്ടി വാദിക്കുകയും വീട്ടില്‍ പശുവിനെ വളര്‍ത്തുകയും ചെയ്തിരുന്നു.
മുസ്ലിം മതമൗലികവാദികള്‍ ഡോ. ഹബീബിനെ കാഫിര്‍ എന്നു വിളിക്കുകയും പരഹസിക്കുകയും പൊതുവേദികളിലും മറ്റും വിമര്‍ശിക്കുക പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: