ന്യൂദല്‍ഹി: പശുവിനെ തട്ടിക്കൊണ്ടുപോയി കൊന്നതിന്റെ പേരില്‍ ജനക്കൂട്ടം മധ്യവയസ്ക്കനെ വധിച്ച കേസില്‍ യുപി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. പശുവിനെ കൊന്ന് കഴിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഒരാളെ കൊന്നതെന്നാണ് ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോമാംസം കഴിച്ചതിന്റെ പേരിലാണ് മുഹമ്മദ് ഇക്ലാഖിനെ വധിച്ചതെന്നാണ് മാധ്യമങ്ങള്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സത്യം വേറെയാണ്. പശുവിനെ തട്ടിക്കൊണ്ടുപോയി കൊന്നു വെന്ന സംശയത്തെത്തുടര്‍ന്ന് നൂറിലേറെപ്പേര്‍ ഇക്ലാഖിന്റെ വസതിയില്‍ എത്തി ബഹളം വയ്ക്കുകയും തര്‍ക്കത്തിനിടയില്‍ ഇയാളെ കൊല്ലപ്പെടുത്തുകയുമായിരുന്നു. യുപിയിലെ ദാദ്രയിയില് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: