എന്തെങ്കിലുംചെയ്താല്‍ അതിന്റെ ഫലംകിട്ടും കൃഷിചെയ്താല്‍ ധാന്യം കിട്ടും.വേലചെയ്താല്‍ കൂലികിട്ടും, മരുന്നുകുടിച്ചാല്‍ രോഗം മാറും. അറിയുന്നതുകൊണ്ട്്മാത്രം എന്താണ് കിട്ടുക? എന്നു സംശയിച്ചുകൊണ്ട്, അറിഞ്ഞാല്‍ കിട്ടും എന്ന നിഗമനത്തിന്റെ താല്പര്യം അറിഞ്ഞതിനുശേഷം കിട്ടാനുള്ളതിനുവേല ചെയ്താല്‍ ഫലം കിട്ടും എന്നുള്ളതാണ് നിര്‍ണ്ണയം എന്ന് ദൈതവാദവും വിശിഷ്ടാദ്വൈതവും അര്ത്ഥാപത്തിമൂലം ഉദ്ധരിച്ച ശ്രുതി വചനങ്ങള്‍ക്ക് അര്‍ത്ഥം കല്‍പ്പിയ്ക്കുന്നു. ഈശ്വരന്റെ സ്വരൂപം അറിഞ്ഞ് ഈശ്വരോപാസനയായി കര്‍മ്മം ചെയ്താല്‍ പ്രസന്നനായ ഭഗവാന് മോക്ഷം നല്‍കും.
എന്നാണ് ഈവഴിയ്ക്ക് അര്‍ത്ഥം സിദ്ധിയ്ക്കുന്നത്. അദ്വൈതമാകട്ടെ ശ്രുത്യര്ത്ഥം നേരിട്ട് ലക്ഷണയെ ആശ്രയിക്കാതെഗ്രഹിയ്ക്കുന്നു. അറിവ് വസ്തു സ്വരൂപ ബോധമാണ്. അല്ലാതെ പിന്നീട് ഒരുപ്രവൃത്തികൂടിയല്ല. പ്രവൃത്തിയുടെ ഫലമായി സിദ്ധിയ്ക്കുന്നതെല്ലാം നശ്വരമാണെന്നു പ്രത്യര്‍ത്ഥം. നിത്യവസ്തു പ്രവൃത്തികൊണ്ട് അറിയേണ്ടതോ കിട്ടേണ്ടതോ അല്ല.
ഞാന്‍ രാധേയനാണ് എന്ന് ജീവിതത്തിന്റെ ഒടുവില്‍വരെ ഉറപ്പായിരുന്ന കര്ണ്ണന് ഒരു ദിവസം ഞാന്‍ കൗന്ദേയന്തന്നെ യാണെന്നതു നിശ്ചയിച്ചത് ഒരു പ്രവൃത്തിചെയ്തതിന്റെ ഫലമായിട്ടല്ല. ശ്രദ്ധകൊണ്ടുവന്ന അനുഭവം മാത്രമായിരുന്നു അത്. ഈശ്രദ്ധ ആത്മവിഷയത്തില്‍ ജനിപ്പിയ്ക്കുകയാണ് മഹാവാക്യങ്ങളുടെ പ്രയോജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: