തിരുവനന്തപുരം: പോസ്റ്റല്‍ വകുപ്പിലെ ബിഎംഎസ് അംഗങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍. ഇടുക്കിയിലും കണ്ണൂരും നടന്ന നിയമവിരുദ്ധ സ്ഥലംമാറ്റം റദ്ദു ചെയ്യണം. ഇത് പകവീട്ടലാണ്. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോള്‍ മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് സുഗമമായി അഴിമതി നടത്താനാകാത്തതുകൊണ്ടാണ് അവര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് അംഗങ്ങളെ തെരഞ്ഞുപിടിച്ച് ശിക്ഷണ നടപടി കൈക്കൊള്ളുന്ന കേരള പോസ്റ്റല്‍ അധികാരികളുടെ നടപടിക്ക് എതിരെ ബിപിഇഎഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് പോസ്റ്റാഫീസ് കെട്ടിടങ്ങളുടെയും ക്വാര്‍ട്ടേഴ്സുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക, കാലാഹരണപ്പെട്ട കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിച്ച് പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിജയിപ്പിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
സര്‍ക്കിള്‍ കണ്‍വീനര്‍ സി. മന്മഥന്പിള്ള, സര്‍ക്കിള്‍ സെക്രട്ടറിമാരായ കെ. കൃഷ്ണകുമാര്‍, പി. പ്രകാശ്, പി. എന്‍. ശശിധരന് നായര്‍, ഗണേശന്, ഇഡി. യൂണിയന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. കെ. വിജയന്, മഹിളാ പ്രസിഡന്റ്് ശോഭനകുമാരി, ഇഡി. യൂണിയന് പ്രസിഡന്റ് ദാമോദരന്‍ പിള്ള, ജി ഇഎന്‍സി ജനറല്‍ സെക്രട്ടറി കെ. പി. രാജേന്ദ്രന്, ഫെറ്റോ/ എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. കെ. ജയകുമാര്‍, സെക്രട്ടേറിയറ്റ് സംഘ് സെക്രട്ടറി ചന്ദ്രചൂഢന്, ബിഎസ്എന്‍എല്‍ യൂണിയന് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: