തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കേരള വര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് കമന്റ് ഇട്ട അധ്യാപികയ്ക്കെതിരെ ദേവസ്വം ബോര്‍ഡ് അന്വേഷണം. ഇടതുപക്ഷ അനുകൂല സംഘടന നേതാവായ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ദീപ നിശാന്തിനെതിരെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്ക്കരന്‍ നായര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
കോളേജ് നിയമങ്ങള്‍ക്കെതിരായ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റാണെന്നും അധ്യാപികയ്ക്കു തെറ്റുപറ്റിയെന്ന് തെളിഞ്ഞാല്‍ ്യൂനടപടിയെടുക്കുമെന്നും, പ്രിന്സിപ്പാളിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്ക്കരന്‍ ്യൂനായര് പറഞ്ഞു.
കോളേജിനുള്ളില്‍ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലായിരുന്നുവെന്ന് പ്രിന്‍സിപ്പള്‍ സി.എം. ലത പറഞ്ഞു. മാനേജ്മെന്റിന്റെ ്യൂനിര്ദ്ദേശങ്ങള് പാലിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നും അതു പാലിയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഫേസ് ബുക്ക് കമന്റ് വിശ്വാസങ്ങളെ തകര്ക്കുന്നതരത്തിലായിരുന്നു. വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു.
ക്ഷേത്രാചാരങ്ങളല്ല കലാലയങ്ങള്‍ പിന്തുടരേണ്ടത് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഭൂതകാല ജീര്‍ണ്ണതകളെ വരും തലമുറ അതേപടി ചുമക്കണമെന്ന് ഒരു ്യൂനിര്ബന്ധലവുമില്ല വലിച്ചെറിയേണ്ടവയെ വലിച്ചെറിയുക തന്നെ വേണമെന്ന് പറഞ്ഞാണ്.ദേവസ്വം ബോര്‍ഡിന്റെ കോളേജില്‍ ജോലി ചെയ്യുന്ന അദ്ധ്യാപിക വിദ്യാര്‍ത്ഥികളോട് പറയേണ്ട വാചകങ്ങളല്ല ഫേസ് ബുക്കിലുടെ അവര്‍ പറഞ്ഞത്.
ബീഫ് ഫെസ്റ്റ് ്യൂനടത്തിയ വിദ്യാര്‍ഥികളെയും അതിന്് പിന്തുണ പ്രഖ്യാപിച്ച അധ്യാപകരെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ദേവസ്വം ഓഫിസിലേക്ക് മാര്‍ച്ച് ്യൂനടത്തിയിരുന്നു. എബിവിപിയും ശ്കതമായ സമരം നടത്തിയിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് എസ്എഫ്ഐക്കാര്‍ ബീഫ് ഫെസ്റ്റ് നടത്തുകയും എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: