തിരുവനന്തപുരം: എസ്എന്‍ഡിപിയെ ഇപ്പോള്‍ നയിക്കുന്നത് നികൃഷ്ട ജീവികളാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ശ്രീനാരായണഗുരു കൊളുത്തിയതും ഡോ. പല്പുവും കുമാരനാശാനും ഉയര്‍ത്തിപ്പിടിച്ചതുമായ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെയും സമൂഹത്തെയും ഇരുളിലേക്ക് നയിക്കാനുമാണ് എസ്എന്‍ഡിപി നേതൃത്വം ശ്രമിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു.
ഗുരുദര്‍ശനം സംഘ് ദര്‍ശനത്തിന് വിരുദ്ധമെന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. കേരളീയ സമൂഹത്തിന് സ്വത്വബോധം നല്കി നവോത്ഥാനത്തിലൂടെ സാമൂഹികവും സാംസ്കാരികവും സാമ്ബത്തികവുമായ വിപ്ലവങ്ങള്‍ സൃഷ്ടിച്ച ശ്രീനാരായണീയ പ്രസ്ഥാനം ഇന്ന് വിരുദ്ധ നടത്തത്തിലൂടെ തമോഗര്‍ത്തത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്.
ശ്രീനാരായണീയ പ്രസ്ഥാനത്ത സംഘ്പരിവാറിന്റെ ഭാഗമാക്കാനുള്ള ശ്രമം എസ്എന്‍ഡിപിയെ നയിച്ച പൂര്‍വികരോടുള്ള വഞ്ചനയും ചരിത്രത്തോടുള്ള കൊടുംചതിയുമാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതര സമുദായങ്ങളെയും ചതിക്കുഴികളില്‍ ചാടിക്കാനാണ് എസ്എന്‍ഡിപി യോഗം ശ്രമിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: