പത്തനാപുരം: പട്ടാഴി കടുവാത്തോട്ടില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു.
കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചരുവിള വീട്ടില്‍ എം റഹീം, യൂത്ത് കോണ്‍ഗ്രസ് മണ്ടലം പ്രസിഡന്റ് ഊരാളി പറമ്പില്‍ ഒ.എസ്.രഘുനാഥ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊടിക്കുന്നില്‍ സുരേഷിന്റെ മുന്‍ഡ്രൈവറുടെ നേത്വത്വത്തിലുളള എ ഗ്രൂപ്പുകാരാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നു പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ രഘുനാഥിനെ തിരുവനന്തപുരംമെഡിക്കല്‍ കോളേജിലും റഹീമിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കടുവാത്തോട് ജംഗ്ഷനില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വിജയ സാധ്യതയുളളവരെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേത്യയോഗം തീരുമാനിച്ചിരുന്നു.ഇതിനായി വാര്‍ഡ് പ്രസിഡന്റ് റഹീം അടക്കമുളള മൂന്ന് പേരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മത്സരിക്കാന്‍ തയ്യാറെടുത്തുനിന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് വേണ്ടി സംസാരിക്കാനെത്തിയവര് സീറ്റ് ലഭിക്കില്ലാ എന്നു കരുതി മര്‍ദ്ദിക്കുകയായിരുന്നു. റഹീമിന് വേണ്ടി പോലീസ് സ്റ്റേഷനില്‍ കൊടുക്കാന്‍ പരാതി എഴുതിയതിനാണ് രഘുനാഥിനെ മര്‍ദ്ദിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ കൊടിക്കുന്നിലിന്റെ ഗുണ്ടകള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും രഘുനാഥ് പറഞ്ഞു. കടുവാത്തോട് സ്വദേശികളായ റെജു ഖാന്, സജിത്ത്ഖാന്, ഷിഹാബുദീന്‍,ഷിബു എന്നിവര്‍ക്കെതിരെയാണ് പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: