സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. സ്വീഡനില്‍നിന്നുള്ള തോമസ് ലിന്‍ഡാല്‍, അമേരിക്കക്കാരനായ പോള്‍ മോഡ്രിച്ച്, തുര്‍ക്കിയില്‍ ജനിച്ച് ഇസീസ് സന്‍സാര്‍ എന്നിവര്‍ക്കാണ് പുരസ്കാരം.
ഡിഎന്‍എ ഘടനയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രസിഡന്റ് ഗോരന്‍ കെ ഹാന്‍സണ്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ക്യാന്‍സര്‍ ചികില്‍സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ ഇവരുടെ പഠനത്തിലൂടെ കഴിഞ്ഞതായി നോബല്‍ അക്കാദമി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: