ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് തത്ക്കാലം റേഷന്‍, പാചക വാതക സബ്സിഡിക്കാര്യങ്ങള്ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നുണ്ട്. അതില്‍ ഒരു തീരുമാനം വരട്ടെ. അതുവരെ ഇവ രണ്ടു കാര്യങ്ങള്‍ക്കു മാത്രം മതി ആധാര്‍ കാര്‍ഡ്. കോടതി പറഞ്ഞു. മുന്‍ഉത്തരവില്‍ ഭേദഭഗതി വരുത്തണമെന്ന കേന്ദ്ര ആവശ്യം കോടതി അംഗീകരിച്ചില്ല.
എല്ലാ സുപ്രധാനകാര്യങ്ങിലും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും സന്നദ്ധ സംഘടനകളും കഴിഞ്ഞ ദിവസം കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. 90 കോടിജനങ്ങളുടെ കൈയില്‍ ആധാര്‍ കാര്‍ഡുണ്ട്. ക്ഷേമപദ്ധതികളുടെ യഥാര്‍ഥ ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ ഇവ ഉപയോഗിക്കാന്‍ അനുവദിക്കണം. കേന്ദ്രം കോടതിയില്‍ അഭ്യര്‍ഥിച്ചു. പാചക വാതകം, റേഷന്‍ എന്നിവയ്ക്കു മാത്രമായി ആധാര്‍ പരിമിതപ്പെടുത്തണമെന്ന കോടതി ഉത്തരവ് പരിഷ്ക്കരിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ജസ്റ്റീസുമായ ജെ ചെലമേശ്വര്‍, എസ്എ ബോബ്ഡെ, സി.നാഗപ്പന് എന്നിവരാണ് കേസില്‍ വിചാരണ കേള്‍ക്കുന്നത്.
കേന്ദ്ര നിലപാടിനെ സെന്റര്‍ ഫോര്‍ സിവിള്‍ സൊസൈറ്റിയെന്ന സന്നദ്ധ സംഘടനയും അനുകൂലിച്ചു. സ്വകാര്യത സംരക്ഷിക്കണമെന്ന ആഗ്രഹം ഇല്ലാത്തവര്‍ ആധാര്‍ ഉപയോഗിച്ച് ഇത്തരം ആനുകൂല്യങ്ങള്‍ നേടുന്നത് തടയാന്‍ കോടതിക്ക് കഴിയില്ല. സൊസൈറ്റിക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന് കെകെ വേണുഗോപാല്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ നടപടികള്‍ പൂര്‍ത്തിയാക്കി ആധാര്‍ കാര്‍ഡ് നേടാന്‍ കാത്തിരിക്കുന്ന വിധവകളുടെ കാര്യം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. ഇത് കിട്ടിയിട്ടുവേണം അവര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ നേടാന്‍.
50 കോടിപ്പേര്‍ക്ക് വളരെ എളുപ്പത്തില്‍ ഇത്തരം ആനുകൂല്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വഴി ഒരു വിരമിച്ച ജഡ്ജിയായ പരാതിക്കാരനും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞുവച്ചിരിക്കുകയാണ്. ഞങ്ങള്‍(കേന്ദ്രം) ആരുേടയും കിടപ്പറകളില്‍ ഒളിഞ്ഞുനോക്കുകയല്ല. അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഒരു മാര്‍ഗമാണ് ഞങ്ങള്‍ രൂപപ്പെടുത്തിയത്. ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്ന അനര്‍ഹരെ ആധാറിന്റെ സഹായത്തോടെ ഒഴിവാക്കിയതു വഴി കഴിഞ്ഞ വര്‍ഷം ഇരുപതിനായിരം കോടി രൂപയാണ് ലാഭിക്കാനായത്. ആധാര്‍ കാര്‍ഡിന്റെ ഉപയോഗം കൃത്യമായി കോടതിയെ പറഞ്ഞുമനസിലാക്കന് എനിക്ക് കഴിഞ്ഞില്ല. അതിനാലാണ് ആധാര്‍ കാര്‍ഡ് റേഷന്‍, എല്‍പിജി എന്നിവയ്ക്കു മാത്രമായി പരിമിതപ്പെടുത്തി കോടതി ഉത്തരവിട്ടത്. റോഹ്തഗി പറഞ്ഞു.
ആര്‍ബിഐ, പെന്ഷന് ഫണ്ട് റഗുലേറ്ററി അതോറിറ്റി, ടെലിക്കോം റഗുലേറ്ററി അതോറിറ്റി, സെബി, ഇന്‍ഷ്വറന്‍സ് റഗുലേറ്ററി അതോറിറ്റി തുടങ്ങിയവരും കേന്ദ്ര നിലപാടിനെ അനുകൂലിച്ചു. ആധാര്‍ വഴി ഇടപാടുകാരെ തിരിച്ചറിയാനും വായ്പ്പകള്‍ നല്‍കാനും ഇന്‍ഷ്വറന്‍സ് നല്‍കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ലളിതമായ മാര്‍ഗങ്ങള്‍ തങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുെണ്ടന്നും ഈ സ്ഥാപനങ്ങള്‍ കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: