തിരുവനന്തപുരം : ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല നവംബര്‍ 25 ന് നടക്കും. രാവിലെ ഒന്‍പതിന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി നേതൃത്വം നല്‍കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൊങ്കാലമഹോത്സവചടങ്ങുകള് ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കിരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും. വിശ്വഹിന്ദ പരിഷത്ത്് ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
11 മണിക്ക് 500 ല്‍ അധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കും. ജീവത എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിന് തോമസ് ചാണ്ടി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി, മാത്യു ടി.തോമസ് എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ഡോ.സി.വി ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും.
ആയിരം ക്ഷേത്രം വോളണ്ടിയര്‍മാരുടെ സേവനം ഉണ്ടായിരിക്കും. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ. കെ. ഗോപാലകൃഷ്ണന്‍നായര്‍, രമേശ് ഇലമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: