കൊച്ചി: കേരളത്തില്‍ സംഘടിത ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞതായി ബിജെപി സംസ്ഥാന ജനറല്‍ സെ്രകട്ടറി എ.എന്‍. രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയം ഉടലെടുത്തു.
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകും. ഇത് ഇടത്-വലത് മുന്നണികളില്‍ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. ഇരുമുന്നണികളിലെയും മുതിര്‍ന്ന നേതാക്കളുടെ ചില പ്രസ്താവനകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന യുഡിഎഫ് നേതൃസമ്മേളനത്തില്‍ എല്‍ഡിഎഫിനെ വിമര്‍ശിക്കാന്‍ തയ്യാറാകാതിരുന്ന ആന്റണി പ്രസംഗത്തില്‍ ഉടനീളം ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിനാണ് ശ്രമിക്കുന്നത്. ആര്‍എസ്പി നേതാവ് പ്രേമചന്ദ്രന് കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമാണ്. മോദിക്കും അമിത്ഷാക്കുമെതിരെ വി.എം. സുധീരന് നടത്തിയ പരാമര്‍ശം രാഷ്ട്രീയമാന്യതക്ക് ചേര്‍ന്നതല്ലെന്നും രാധാകൃഷ്ണന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: