മലപ്പുറം: സിപിഎം-ലീഗ്-കോണ്‍ഗ്രസ് അച്ചുതണ്ടില്‍ അവഗണന ഏറ്റുവാങ്ങിയ എല്ലാ വിഭാഗം ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പക്ഷത്ത് അണിനിരക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത്-വലത് മുന്നണികള്‍ ഭൂരിപക്ഷ സമുദായത്തെയും സംഘടിതരല്ലാത്ത ന്യൂനപക്ഷങ്ങളെയും തീര്‍ത്തും അവഗണിച്ചിരിക്കയാണ്. ഇരുമുന്നണികള്‍ ചിലരോട് മാത്രം വിധേയപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. ഈ തെരഞ്ഞെടുപ്പ് പ്രാദേശികതലത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവിധ സാമുദായിക സംഘടനകള്‍ ബിജെപിക്ക് അനുകൂലമായി രംഗത്തെത്തി കഴിഞ്ഞു.
കഴിഞ്ഞ തവണ കേരളത്തില്‍ ഏഴായിരത്തോളം സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. എന്നാല്‍ ഇത്തവണ മുഴുവന്‍ സീറ്റുകളിലും ബിജെപി മത്സരിക്കും. മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പരക്കംപാച്ചില്‍ നടത്തുമ്പോള്‍ വനിതാസംവരണ സീറ്റുകളില്‍ പോലും മത്സരിക്കാന്‍ തയ്യാറായി ബിജെപിയുടെ ആളുകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു.
കേരളജനത ഒരുമാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണിത്. പ്രീണനരാഷ്ട്രീയം കൈമുതലാക്കിയ ഇരുമുന്നണികള്‍ക്കും ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: