കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് നടക്കും. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ രാത്രി 7ന് മത്സരം ആരംഭിക്കും.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ ഇന്ന് ആശ്വാസ വിജയം തേടിയാണ് ധോണിപ്പട ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം കൡയില്‍ ആറ് വിക്കറ്റിനും പരാജയപ്പെട്ടാണ് ടീം ഇന്ത്യ പരമ്പര നഷ്ടമാക്കിയത്.
കടലാസില്‍ ഇന്ത്യന്‍ നിര ദക്ഷിണാഫ്രിക്കയേക്കാള്‍ കരുത്തരാണെങ്കിലും കളിക്കളത്തില്‍ അത് കാണുന്നില്ല. പ്രത്യേകിച്ചും മുന്‍നിര ബാറ്റ്സ്മാന്മാര്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം മാത്രമാണ് എടുത്തുപറയാനുള്ളത്.
ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ധോണി, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു തുടങ്ങിയവരെല്ലാം കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് ദയനീയ തോല്‍വി സമ്മാനിച്ചത്. എന്നാല്‍ ബൗളര്‍മാര്‍ അല്പം മികച്ചു നില്‍ക്കുന്നുണ്ട്.
എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മുന്‍നിര താരങ്ങളെല്ലാം ഭേദപ്പെട്ട സംഭാവന നല്‍കുന്നുണ്ട്. എ.ബി. ഡിവില്ലിയേഴ്സ്, ജെ.പി. ഡുമ്നി, ഹാഷിംആംല, ബെഹാര്‍ഡിന്‍ എന്നിവര്‍ മികച്ചുനില്ക്കുന്നു. ക്യാപ്റ്റന്‍ ഡുപ്ലെസിസ് ഫോമിലേക്കുയര്‍ന്നിട്ടില്ല. ബൗളര്‍മാരും മികച്ച പ്രകടനമാണ് നടത്തുന്നത്. ആല്‍ബി മോര്‍ക്കല്‍, അബോട്ട്, ഇമ്രാന് താഹിര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ നയിക്കുന്നത്.
അതേസമയം കൊല്‍ക്കത്തയിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും പറയാന്‍ പിച്ച് ക്യൂറേറ്ററായ പ്രബീര്‍ മുഖര്‍ജി തയാറായില്ല. പരമ്പരയുടെ കാര്യത്തില്‍ നേരത്തെ തീരുമാനമായ സ്ഥിതിക്ക് കൊല്‍ക്കത്ത കളിയ്ക്ക് വലിയ പ്രാധാന്യമില്ലെന്ന് പ്രബീര്‍ മുഖര്‍ജി പറഞ്ഞു. എങ്കിലും പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: