മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലത്ത് ബിരുദപഠനത്തിനിടയിലും കൂലിപ്പണിക്ക്പോയിരുന്ന വിദ്യാര്‍ത്ഥി, പണിക്കിടെ സണ്‍ഷേഡ് തകര്‍ന്നുവീണ് മരിക്കുകയുണ്ടായി. പുത്തൂര്‍ പള്ളിക്കല്‍ കോഴിശേരിമാട് അയ്യപ്പന്റെ മകന് അനീഷ് എന്ന 20-കാരനാണ് മരിച്ചത്. കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ബിഎ ഹിസ്റ്ററി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനീഷ്.
സ്വയം അധ്വാനിച്ച് പണം സമ്പാദിച്ച് അതുകൊണ്ട് പനഠചെലവ് കണ്ടെത്തുകയും വീട്ടുകാരെ സഹായിക്കുകയും ചെയ്ത മാതൃകാ യുവാവായിരുന്നു അനീഷ്. കോണ്‍ക്രീറ്റ് പണിക്കു പോകുന്ന രീതി തുടങ്ങുന്നതിന് മുമ്പ് പത്രവിതരണം നടത്തിയായിരുന്നു അനീഷ് പഠനച്ചെലവ് കണ്ടെത്തിയിരുന്നത്.
വീട്ടുകാരുടെ അത്താണിയും സ്വപ്നവുമായിരുന്നു അനീഷ്. ഒരു കുടുംബത്തിന്റെ സ്വപ്നമാണ് അനീഷിന്റെ മരണത്തോടെ തകര്‍ന്നിരിക്കുന്നത്. യുവതലമുറക്ക് എന്നും പിന്തുടരാവുന്ന മാതൃകയായിരുന്ന അനീഷിന്റെ മരണം സര്‍ക്കാര്‍ അവഗണിച്ചതില്‍ ഏറെ പ്രതിഷേധമുണ്ട്. അക്രമങ്ങളില്‍ വെട്ടേറ്റു മരിച്ചവര്‍ക്കും വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം കിട്ടാന്‍ സാധ്യതയുള്ളവര്ക്കുമെല്ലാം ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ അനീഷിനോട് കാണിച്ചത് നീതികേടാണ്. അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
രാമചന്ദ്രന് പാണ്ടിക്കാട്,
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: