ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇശ്വര് സിപ്പി, അനില്‍ ചൗധരി എന്നി തടവുകാരാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ഒന്നാം നമ്പര്‍ ജയിലിലാണു തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ദീന്‍ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
അതീവ സുരക്ഷ ബ്ലോക്കിലെ തടവുകാരും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. വൈദ്യപരിശോധനക്ക് ശേഷം മടങ്ങിയെത്തിയ അതീവ സുരക്ഷയുള്ള ഒന്നാം നമ്പര്‍ ജയിലിലെ ഈശ്വര്‍, വിജയ്, ഷദാബ് എന്നിവര്‍ക്കാണ് ആദ്യം മര്‍ദനമേറ്റത്
. തുടര്‍ന്ന് അനില്‍, വസു, സന്ദീപ് എന്നിവരെ മര്‍ദിച്ചു. തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ തടവുകാര്‍ ആയുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് ഏറ്റുമുട്ടിയതെന്ന് അഡിഷനല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ (ജയില്‍) മുകേഷ് പ്രസാദ് അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിനുള്ളില്‍ സുരക്ഷ ശക്തമാക്കി. സംഭവത്തെ കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: