ന്യൂദല്‍ഹി: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം തേടി മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.
മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ നിഷാമിനു വേണ്ടി ഹാജരാകും. കപില്‍ സിബലായിരിക്കും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. നേരത്തെ മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
കഴിഞ്ഞ ജനവരി 29 പുലര്‍ച്ചെയാണ് സംഭവം. നിസാം താമസിക്കുന്ന ശോഭാസിറ്റി ഫഌറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും പിരിക്കേല്പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കപകളോടെ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: