ബെയ്ജിങ്: ചൈനയില്‍ സമുദ്രനിരപ്പിന് 3,500 അടി മുകളില്‍ പൂര്‍ണമായും ഗ്ലാസ്സില്‍ നിര്‍മ്മിച്ച പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തി. മധ്യ ഹെനാന്‍ പ്രവിശ്യയില്‍ രണ്ടു മലകളെ ബന്ധിപ്പാണ് ഗ്ലാസ് നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്.
സപ്തംബര്‍ 20 നാണ് സന്ദര്‍ശകര്‍ക്കായി നടപ്പാത തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതു. അന്ന് മുതല്‍ ലോകത്തെ വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു ഈ ചില്ലുപാലം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ മധ്യ ഹെനാനിലെ രണ്ടു മലകളെ ബന്ധിപ്പിച്ചാണ് ഈ ചില്ലു പാലം നിര്‍മ്മിച്ചത്. ലോകത്തെ അദ്ഭുത നിര്‍മ്മിതി എന്നാണ് സഞ്ചാരികള്‍ പാലത്തെ വിശേഷിപ്പിച്ചത്.
അതേസമയം, ചെറിയ വിള്ളലുകള്‍ കണ്ടെത്തിയെന്നും അതില്‍ പരിഭ്രമിക്കാനില്ലെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിള്ളലിന്റെ കാരണം കണ്ടെത്തി പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുറത്തുനിന്ന് കൂര്‍ത്തമുനയുള്ള ഒരു വസ്തു വന്നിടിച്ചതാകാം വിള്ളലിനു കാരണമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അപകടമൊന്നുമില്ലെന്നും വ്യക്തമാക്കി.
മൂന്നു ലെയര്‍ ടെംപേര്‍ഡ് ഗ്ലാസ് പാളികള്‍ വച്ചാണ് പാതയുടെ ഉപരിതലം നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിള്ളല്‍ എറ്റവും അടിയിലെ പാളിയിലാണെന്നും ഇതു സുരക്ഷയ്ക്കു ഭീഷണിയല്ലെന്നും പാര്‍ക്ക് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ പാളി മാറ്റുന്നതുവരെ പാര്‍ക്ക് അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: