പട്ന: ലോക്നായക് ജയപ്രകാശ് നാരായണനെ തുറുങ്കിലടച്ച കോണ്‍ഗ്രസിനൊപ്പം പോയ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും അദ്ദേഹത്തിന്റെ സമരണകളെപ്പോലും വഞ്ചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബീഹാറില്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 1979ല്‍ ഇതേ ദിവസമാണ് നമുക്ക് ജയപ്രകാശ് നാരായണനെ നഷ്ടപ്പെട്ടത്. അഴിമതിക്കെതിരെ ജീവിതത്തിലുടനീളം പൊരുതിയ മഹാനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചു. അതിനാലാണ് അദ്ദേഹത്തെ നമുക്ക് വളരെ നേരത്തെ നഷ്ടപ്പെട്ടത്. അദ്ദേഹത്തെ അന്ന് പിന്തുണച്ചവര്‍ ഇന്ന് അദ്ദേഹത്തെ ജയിലിടച്ച കോണ്‍ഗ്രസിന് ഒപ്പമാണ്. രാം മനോഹര്‍ ലോഹിയയെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും പുകഴ്ത്തിയവര്‍ ഇന്ന് കോണ്‍ഗ്രസിന്റെ വെള്ളമാണ് കുടിക്കുന്നത്. അതു കുടിച്ച് അവര്‍ നമ്മെ അസഭ്യം വിളിക്കുകയാണ്.
ഞാന്‍ ഗുജറാത്തിലാണ് ജനിച്ചത്. അത്ഗാന്ധിജിയുടേയും ചക്രധാരിയായ ശ്രീകൃഷ്ണന്റെയും നാടാണ്. എന്നാല്‍ ബീഹാറിലെ ചില നേതാക്കള്‍ യദുവംശത്തെപ്പോലും നാണം കെടുത്തുകയാണ്. ഹിന്ദുക്കള്‍ ബീഫ് കഴിക്കുമെന്നാണ് ലാലു പറയുന്നത്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍ യാദവര്‍ ഉള്ളതിനാലാണ് തനിക്ക് അധികാരം കിട്ടിയതെന്ന് ലാലുജി ഓര്‍ക്കണം. നിങ്ങള്‍ എന്താണ് കഴിക്കുന്നതെന്ന് വിളിച്ചു പറയുന്ന ലാലു യാദവരെ അവഹേളിക്കുകയല്ലേ. മോദി ചോദിച്ചു. ലാലുവില്‍ ചെകുത്താന് കയറിക്കിരിക്കുന്നു. തന്നില്‍ കയറിയ ചെകുത്താനെ ലാലു തരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ ചെകുത്താന് എങ്ങനെ ലാലുവിന്റെ മേല്‍വിലാസം കണ്ടെത്തിയെന്നാണ് എന്റെ സംശയം. മോദി തുടര്‍ന്നു.
അവര്‍( ലാലുവും കൂട്ടുരും) ഖജനാവ് കൊള്ളയടക്കാന് ഇനിയും അനുവദിക്കണോ, മോദി ചോദിച്ചു.വെള്ളം മുതല്‍ മണല്‍ വരെ അവര്‍ കൊള്ളയടിച്ചു.
കോണ്‍ഗ്രസിന് ബീഹാറില്‍ ഇന്ന് ഒരു സ്വാധീനവുമില്ല, അധികാരവുമില്ല.ഈ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെപ്പോലെ കോണ്‍ഗ്രസിനെ അവരുടെ സ്ഥാനം കാട്ടിക്കൊടുക്കും. മോദി പറഞ്ഞു.
ബീഹാറില്‍ കാട്ടുഭരണവും വികസനവും തമ്മിലാണ് മല്‍സരം. കാട്ടുഭരണം വീണ്ടും വരണോ… മോദി ചോദിച്ചു.
തട്ടിക്കൊണ്ടുപോകലാണ് ബീഹാറിലെ ഇന്നത്തെ പ്രധാന വ്യവസായം. അദ്ദേഹം പറഞ്ഞു. ബീഹാറിലെ യുവാക്കളില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. നിങ്ങള്‍ മോദി മോദിയെന്ന് വിളിക്കുമ്പോള്‍ അവരുടെ (ലാലു നിതീഷ് സഖ്യത്തിന്റെ) ഉറക്കം പോകുകയാണ്. 24 മണിക്കൂറും വൈദ്യുതി നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാഗ്ദാനം നല്‍കിയത്. ആ വാഗ്ദാനം അദ്ദേഹം നടപ്പാക്കിയോ… മോദി ചോദിച്ചു.
2022ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷിക്കുമ്പോള്‍ എല്ലാ ഭവനങ്ങളലും വൈദ്യുതി എത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. മോദി പറഞ്ഞു. ബീഹാറിന് വേണ്ടത് വികസനമാണ്. അതിനാണ് ഞാന്‍ 1.65 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്-മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: