രാജവാഴ്ച നടന്നിരുന്നകാലത്ത് അതികഠിനമായ ശിക്ഷകള്‍ നിലവിലുണ്ടായിരുന്നു. നിരപരാധികള്വരെ ശിക്ഷയ്ക്ക് ഇരയാകുമായിരുന്നു. ഒരാളും ചോദ്യം ചെയ്യാനില്ലാത്ത രാജവാഴ്ചയില്‍ സേവകന്മാര് പറയുന്നതിനപ്പുറം ചിന്തിയ്ക്കുന്ന രാജാക്കന്മാരും കുറവായിരുന്നു. എക്കാലവും ഇത് നിര്‍ബാധം തുടര്‍ന്നിരുന്നു.
സേവകന്മാരുടെ കുത്തിത്തിരുപ്പിന് ഇരയായ നിര്‍ദ്ദോഷികള്‍ ശിക്ഷ അനുഭവിയ്ക്കുകതന്നെയായിരുന്നു. ഇക്കാലത്തും ഇതൊക്കെത്തന്നെയാണല്ലോ നടക്കുന്നതും. കുറ്റക്കാര്‍ പുറത്ത് വിലസുകയും ചെയ്തിരുന്നു. ഒരിയ്ക്കല്‍ തോലന് എന്ന കവിയേയും കുത്തിത്തിരിപ്പിലൂടെ കുറ്റം ചാര്‍ത്തി ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടു.
തോലനുകിട്ടി ശിക്ഷ മുതലകള്‍ നിറഞ്ഞ കുളത്തിലേയ്ക്ക്ചാടുക എന്നതായിരുന്നു. കുറ്റക്കാരനല്ല എങ്കില്‍ മുതലകള്‍ ഒന്നുംചെയ്യില്ല എന്നതാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ തോലന് ഒരുകാര്യംചെയ്തു. രാജാവിന്റെ മുമ്പാകെ പെറ്റിട്ട് കണ്ണു പോലും തുറക്കാത്ത രണ്ടു പട്ടികുട്ടികളെ കൊണ്ടുവന്നു. അതിനെയെല്ലാം കുളത്തിലേയ്ക്കെറിഞ്ഞു.
കയത്തിലുള്ള മുതലകള്‍ നിര്‍ദ്ദാക്ഷിണ്യം പട്ടിക്കുട്ടികളെ തിന്നു. രാജാവിനെ ഇതു തോലന് ചൂണ്ടിക്കാട്ടി. ”കണ്ടോ പെറ്റുവീണ് അധികം താമസിയാത്ത ഈ പട്ടിക്കുട്ടികള്‍ ഒരുതെറ്റുപോലും ചെയ്തിട്ടുണ്ടാവില്ലല്ലോ? അതിനെ പോലും വെറുതെ വിടാത്ത മുതലകള്‍, തെറ്റുചെയ്തു എന്ന് കുറ്റം ചാര്‍ത്തപ്പെട്ട എന്നേയും വെറുതെ വിടില്ലല്ലോ? അതിന്നാല്‍ ഈകഠിന ശിക്ഷാവിധിയില്‍ നിന്ന് എന്നെ ഒഴിവാക്കുവാന്‍ മനസ്സുവയ്ക്കണം.” ഇതിനുമറുപടിയൊന്നും കൊടുക്കാതെ രാജാവ് സ്ഥലം വിട്ടു. തോലന് രക്ഷപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: