ആലുവ: പത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ആലുവ നഗരസഭയില്‍ എല്‍ഡിഎഫും എട്ടിടത്ത് നിശ്ചയിച്ച് ബി.ജെ.പിയും രംഗത്ത്. കോണ്‍ഗ്രസില്‍ ആരെയും അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും ആറ് വാര്‍ഡുകളില്‍ നിന്നും ഒരാളുടെ പേര് മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
എല്‍ഡിഎഫില്‍ മുന്നണി ചര്‍ച്ച അവസാനിച്ചിട്ടില്ലെങ്കിലും സി.പി.എമ്മിനും സി.പി.ഐക്കും ഉറപ്പുള്ള സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളുടെ തീരുമാനമായത്. സി.സി. ആന്റണി (വാര്‍ഡ് ഏഴ്), അഡ്വ. ഫിറോസ് ഖാന് (എട്ട്), ലോലിത ശിവദാസന്‍ (15), മേഴ്സി മാര്ട്ടിന് (16), രാജീവ് സക്കറിയ (17), സിസിലി ജോണി (19), മുഹമ്മദ് ഫസല്‍ ( 22), പി.ടി. പ്രഭാകരന് (23), പി.എ. ഹംസക്കോയ (25), ഗെയില്‍സ് ദേവസി പയ്യപ്പിള്ളി (26) എന്നിവരാണ് തീരുമാനമായ സ്ഥാനാര്‍ത്ഥികള്‍. സി.സി. ആന്റണിയും ഫിറോസ് ഖാനും സി.പി.ഐ നോമിനികളും മറ്റുള്ളവര്‍ സി.പി.എമ്മുമാണ്. സി.പി.ഐയുടെ 16 ാം വാര്‍ഡ് വിട്ടുതന്നതിനാല്‍ അഞ്ചാം വാര്‍ഡ് വേണമെന്ന നിലപാടില്‍ സി.പി.ഐ ഉറച്ചുനില്‍ക്കുന്നതാണ് ചര്‍ച്ച നീളാന്‍ കാരണം. എ.ഐ.വൈ.എഫ് നേതാവ് മനോജ് കൃഷ്ണന് വേണ്ടിയാണ് അഞ്ചില്‍ സി.പി.ഐ പിടിമുറുക്കുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റിലാണ് സിപിഐ മത്സരിച്ചത്. എന്‍സിപിക്ക് 18 ാം വാര്‍ഡ് നല്കാന് ഏകദേശ ധാരണയായിട്ടുണ്ട്.
ലിസി എബ്രഹാം (മൂന്ന്), സി. ഓമന (നാല്), സൗമ്യ കാട്ടുങ്ങല്‍ (11), ലിസി മൂഴിയില്‍ (19), സൈജി ജോളി (20), പി.പി. ജെയിംസ് (21) എന്നിവരുടെ പേരാണ് എതിരാളിയില്ലാതെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മുസ്ലീംലീഗ് ഒരു സീറ്റിനായി ശക്തമായ സമ്മര്‍ദ്ദം ചൊലുത്തുന്നുണ്ട്. ചിലപ്പോള്‍ അഞ്ചാം വാര്‍ഡ് വിട്ടുനല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: