പള്ളുരുത്തി: കൊച്ചി നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പിനു വേണ്ടി എന്‍ വേണുഗോപാല്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് ഗ്രൂപ്പിനുള്ളില്‍ തന്നെ മുറുമുറുപ്പ്. ഗ്രൂപ്പിനു വേണ്ടി നിശ്ചയിച്ച സീറ്റിലും അധികമായി ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ രംഗത്തു കൊണ്ടുവന്ന് ഇദ്ദേഹം പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ്സിലെ മുഴുവന്‍ ഗ്രൂപ്പുകളും പരാതി ഉന്നയിച്ചു കഴിഞ്ഞു ഇത് പാര്‍ട്ടിയെ നഗരസഭ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിനേ ഉപകരിക്കൂവെന്നു് ഒരു ജില്ലാ നേതാവ് പറഞ്ഞു. ക്രമത്തിലും അധികം സ്ഥാനാര്‍ത്ഥികള്‍ വരുന്നതുകൊണ്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്. പ്രഖ്യാപനത്തിനു മുമ്പുതന്നെ പലരും സ്ഥാനാര്‍ത്ഥിയായി സ്വയം രംഗത്തു വരികയും ചെയ്തു. വേണുഗോപാലിന്റെ പിടിവാശി മൂലം എല്ലാ സീറ്റുകളിലും റിബലുകള്‍ വരുന്ന സാഹചര്യമാണ്.അതേസമയം ഇടതുകക്ഷിയില് പെട്ട ചില നേതാക്കളുമായി അദ്ദേഹത്തിനുള്ള അവിഹിത ഇടപെടല്‍ മൂലം കോണ്‍ഗ്രസ് ഭരണത്തില്‍ വരാതിരിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഇടപെടലെന്ന് കോണ്‍ഗ്രസ്സിനുളളില്‍ നിന്നു തന്നെ അഭിപ്രായം ഉയരുകയാണ്.
ഐ ഗ്രൂപ്പിന്റെ നേതാവായ ഹൈബി ഈഡനും വേണുഗോപാലിനെതിരെ സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുപോരും തമ്മില്‍ തല്ലും പ്രാദേശിക തലത്തിലും രൂക്ഷമാണ് പളളുരുത്തിയില്‍ അഞ്ചിട ങ്ങളില്‍ റിബല്‍ പ്രശ്നം കോണ്‍ഗ്രസ്സിനെ കുഴക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: