കൊല്ലം: എസ്എന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ വെട്ടിപരിക്കല്‍പ്പിച്ചു. ഇന്നലെ രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നിലായിരുന്നു അക്രമം. ഇരുമ്പ് കമ്പിയും വടിവാളും ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായെത്തിയ നാല്‍പ്പതംഗ എസ്എഫ്ഐ സംഘം പ്രകോപനമില്ലാതെ എബവിപി പ്രവര്‍ത്തകരെ ക്യാമ്പസിനുള്ളില്‍ തിരഞ്ഞുപിടിച്ചു തലയ്ക്ക് അടിക്കുകയും വെട്ടുകയുമായിരുന്നു.
അക്രമത്തില്‍ മൂന്നാംവര്‍ഷ സംസ്കൃത ബിരുദ വിദ്യാര്ത്ഥിഅഖില്(21), സന്ദീപ്(21) പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി വിശാഖ്(21), ഹരികൃഷ്ണന്(20), ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥി അംബരീഷ് (22) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. കമ്പിവടി കൊണ്ടുള്ള അക്രമത്തില്‍ അഖിലിന് ഏഴു തുന്നിക്കെട്ട് ഉണ്ട്. ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇവര്‍. വിശാഖിന്റെ ഇടതുകൈക്ക് രണ്ട് പൊട്ടലുണ്ട്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ വിശാഖ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമാണ്.
ഹരികൃഷ്ണനും സന്ദീപിനും തലയ്ക്കും കാലിനും കൈയ്ക്കും പൊട്ടലുണ്ട്. രാവിലെ തന്നെ കരുതികൂട്ടി നിന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാംവര്‍ഷ ഫിലോസഫി വിദ്യാര്ത്ഥിയുയായ ശ്രീജു, രണ്ടാംവര്‍ഷ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥി അനന്തു, മൂന്നാംവര്‍ഷ മാത്സ് വിദ്യാര്ത്ഥിവിഘ്നേശ്, ഹിസ്റ്ററി വിദ്യാര്ത്ഥിചന്തു, ഇംഗ്ലീഷ് വിദ്യാര്‍ത്ഥി തൗഫീക്ക്, രണ്ടാം വര്‍ഷ സംസ്കൃത വിദ്യാര്‍ത്ഥി രമേശന് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം ക്ലാസുകളിലും വരാന്തയിലും നിന്നിരുന്ന എബിവിപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ അടിയേറ്റു പലരും നിലത്തുവീണു. സന്ദീപിനെയും വിശാഖിനെയും അക്രമിസംഘം തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. അഖിലിനെ അക്രമിച്ച സംഘം ഇതിനുശേഷം ക്ലാസുകളിലെത്തി എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമസമയത്തെല്ലാം പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ള അദ്ധ്യാപകര്‍ നോക്കിനില്ക്കുകയായിരുന്നു. നാളുകളായി കോളേജിനകത്ത് എസ്എഫ്ഐയടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്.
മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐ ക്യാമ്പസില്‍ തയാറാകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പാണ് രാഖി കെട്ടി കോളേജില്‍ വന്ന പെണ്‍കുട്ടികളുടെ കൈയില്‍നിന്നും രാഖി പൊട്ടിച്ചശേഷം ആക്രമിച്ചിരുന്നു. അക്രമം ദിനംപ്രതി നടക്കുന്നതിനാല്‍ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ 107-ാം വകുപ്പ് അനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേ വകുപ്പില്‍ പ്രതികളായവരാണ് ഇന്നലെ അക്രമം അഴിച്ചുവിട്ടത്. പരിക്ക് ഗുരുതരമായതിനാല്‍ അഖിലിനെയും സന്ദീപിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: