പത്തനംതിട്ട:കായംകുളം എംഎസ്എം കോളേജിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിനെ അക്രമിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്്.ബിജു ആവശ്യപ്പെട്ടു.
ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത് ചാനലുകളില്‍ അഭിപ്രായ പ്രകടനം നടത്തിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് രാഹുല്‍ ഈശ്വറിനെ അക്രമിച്ചത്. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് സംസാരിക്കണമെന്ന്ആവശ്യപ്പെട്ടാണ് അക്രമികള്‍ പാഞ്ഞടുത്തതും അക്രമം അഴിച്ചു വിട്ടതും. മത ഭീകരവാദ സംഘടനകളുടെ അഭിപ്രായത്തെ ആരും എതിര്‍ക്കാന്‍ പാടില്ലന്ന അലിഖിത നിയമമാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് സംസ്ഥാനത്ത് നിലനിക്കുന്ന സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കും.
സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്കും ഹിന്ദുവിശ്വാസങ്ങള്‍ക്കും അനുകൂലമായി സംസാരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നാവടപ്പിക്കുക എന്ന ഹീനതന്ത്രമാണ് മതഭീകരവാദ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നടത്തുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ ഹിന്ദുഐക്യവേദി രംഗത്തുവരും. ഗുരുദേവ നിന്ദക്കെതിരെ ഉയരുന്ന കേരളീയ സമൂഹത്തിന്റെ പ്രതിഷേധത്തെ തിരിച്ചുവിടാന്‍ ആസൂത്രിത ഗൂഢാലോചനയാണ് സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ബീഫ് ഫെസ്റ്റും എതിര്‍ക്കുന്നവരെ അക്രമിച്ചൊതുക്കുന്ന ഫാസിസ്റ്റ് നടപടിയെന്നും ഇ.എസ്.ബിജു ആരോപിച്ചു.
കായംകുളം എംഎസ്എം കോളജില്‍ രാഹുല്‍ ഈശ്വറിനു നേരെയുണ്ടായ അക്രമം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമാണെന്ന് യോഗക്ഷേമ സഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്. കോളജില്‍ സെമിനാറിലെത്തി മടങ്ങിയ രാഹുലിനെ തടഞ്ഞത്് അപലപനീയമാണ്. ആഹാരസ്വാതന്ത്ര്യം എന്നതുപോലെ അഭിപ്രായ സ്വാതന്ത്ര്യ വും വ്യക്തിനിഷ്ഠമാണ്. ബീഫ് കഴിക്കുന്നതിനെ അനൂകൂലിക്കുന്നതുപോലെ കഴിക്കാതിരിക്കാനുളള സ്വാതന്ത്ര്യവും ഉണ്ട്. ബീഫ് സമരത്തെ അനുകൂലിച്ച് സംസാരിച്ചില്ലെന്ന് ആരോപിച്ച് രാഹുലിനെ തടഞ്ഞത് തികഞ്ഞ കാടത്തവും തന്‍പ്രമാണിത്തവുമാണ്.തങ്ങളുടെ ആശയസംഹിത അടിച്ചേല്‍പ്പിക്കാനുളള ഹീനമായ മാര്‍ഗവുമാണ്. വിദ്യാര്‍ഥികള്‍ ഇത്തരത്തിലുളള സമരമുറകള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: