ദാദ്രി: യുപിയിലെ ദാദ്രി ബിഷാദാ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. അഖ് ലഖിന്റെ കൊലപാതകത്തിന് ശേഷം പോലിസ് ഫ്രിഡ്ജില്‍ നിന്നും ഇറച്ചി പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പ്രാഥമിക പരിശോധനക്ക് ശേഷം സ്ഥിരീകരണത്തിനായി മഥുരയിലെ ഫൊറന്‍സിക് ലാബിലേക്കും ഇറച്ചിയുടെ സാംപ്ള്‍ പൊലീസ് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും ആട്ടിറച്ചിയാണെന്ന് തെളിഞ്ഞതായി യു.പിയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ 28 ന് രാത്രിയാണ് സംഭവം. അഖ്ലഖാന് കൊണ്ടു വന്ന പ്ലാസ്റ്റിക് കവറില്‍ ഇറച്ചി പോലെയുള്ള സാധനം കണ്ടു. ഇതേ തുടര്‍ന്ന് ചില യുവാക്കള്‍ അവിടെ അടുത്തുള്ള ക്ഷേത്രത്തില്‍ ഒത്തുകൂടുകയും അഖ് ലാഖിന്റെ സഞ്ചിയില്‍ പശുവിന്റെ ഇറച്ചിയാണെന്ന നിഗമനത്തില്‍ എത്തുകയുമായിരുന്നു. ഇത് ഇവിടെയുള്ള എല്ലാവരെയും അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ അഖ്ലാഖിനെ മര്‍ദ്ദിച്ചു കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: