തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകവും പ്രതിമയും തകര്‍ത്ത സംഭവത്തില്‍ തന്റെ അഭിപ്രായം കോടതിയില്‍ അറിയിച്ചിട്ടുണെന്നും പുറത്തു പറയാനാവില്ലെന്നും ഡിജിപി സെന്‍കുമാര്‍.
സ്മാരകം ആക്രമിച്ചത് സിപിഎം വിഭാഗീയതയുടെ ഭാഗമാണെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ കേസന്വേഷണം ശരിയായ രീതിയില്‍ അല്ല നടത്തിയതെന്നും സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ലതീഷ് ബി. ചന്ദ്രന്, രണ്ടാം പ്രതി പി. സാബു എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യമാണോ എന്നു തീരുമാനിക്കാന്‍ കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കിയത്.
2013 ഒക്ടോബര്‍ 30ന് അര്‍ദ്ധരാത്രിക്കു ശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനായ കൃഷ്ണപിള്ളയുടെ സ്മാരകത്തിന് തീയിട്ടത്. മൂന്നാറില്‍ വഴിതടയല്‍ സമരം അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ ഡിജിപി കോളേജുകളില്‍ നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ ക്രമസമാധാന പ്രശ്നമായി വളര്‍ന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: