കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അഞ്ചു ദിവസത്തേയ്ക്ക് കണ്ണൂരില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്കി. 12ന് നാമനിര്‍ദേശ പത്രിക നല്കാന് കണ്ണൂരിലേക്ക് പോകാനാണ് കോടതി അനുമതി നല്‍കിയത്.
കണ്ണൂരിലേക്ക് പോകുന്നതിനു മുമ്പ് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും കണ്ണൂരില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇരുവര്‍ക്കും നേരത്തെ പ്രത്യേക സിബിഐ കോടതി ജാമ്യം നല്‍കിയിരുന്നത്. ഈ വ്യവസ്ഥയാണ് കോടതി ഇളവു ചെയ്തത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭയിലേക്കുമാണ് മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: