ബംഗളുരു : ഒരു സ്ത്രീയെ രണ്ട് പുരുഷന്മാര് ചേര്‍ന്ന് ബലാത്സംഗം ചെയ്താല്‍ അത് കൂട്ടബലാത്സംഗമല്ലെന്ന കര്‍ണാടക ആഭ്യന്തരമന്ത്രി കെ. ജി ജോര്‍ജ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. രണ്ടു പേര് ചേര്‍ന്ന് പീഡിപ്പിക്കുന്നതിനെ എങ്ങനെ കൂട്ടമാനഭംഗം എന്ന് വിളിക്കാനാകും. അതിന് നാലോ അഞ്ചോ പേരെങ്കിലും വേണ്ടേ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ബംഗളുരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ യുവതി കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് കെ.ജി ജോര്‍ജിന്റെ വിവാദ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞു. എന്നാല്‍ ജോര്‍ജിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രസ്താവന തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നിനാണ് ബംഗളുരുവിലെ കോള്‍ സെന്റര്‍ ജീവനക്കാരിയെ കത്തി ചൂണ്ടി കൂട്ടമാനഭംഗം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ചിക്മംഗ്ലൂരിലെ കഡൂര്‍ സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളമായി ബംഗളുരുവില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുകയാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: