ന്യൂദല്‍ഹി: ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 13 അനാഥാലയങ്ങളുടെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത. കുട്ടികളെ അനാഥാലയങ്ങളിലേക്ക് ഏറ്റെടുക്കുന്നതും അവരെ ദത്തു നല്‍കുന്നതും സംബന്ധിച്ച നിയമം കേന്ദ്രവനിതാ-ശിശുക്ഷേമമന്ത്രാലയം കൂടുതല്‍ കര്‍ക്കശമാക്കിയിരുന്നു. എന്നാല്‍ മിഷണറീസ് ഓഫ് ചാരിറ്റി ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. മദര്‍ തെരേസ സ്ഥാപിച്ച സ്ഥാപനമാണിത്.
വ്യവസ്ഥകള്‍ അംഗീകരിക്കാതെ പറ്റില്ലെന്നും ഇക്കാര്യം അവരെ അറിയിച്ചിട്ടുമുണ്ട്. അനാഥാലയങ്ങളുടെ അംഗീകാരം റദ്ദു ചെയ്യേണ്ടിവരികയാണെങ്കില്‍ കുട്ടികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മേനകാ ഗാന്ധി അറിയിച്ചു.
ഒറ്റയ്ക്ക് താമസിക്കുന്നവര്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍ എന്നിവര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ തടസ്സമില്ലെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം ജൂലൈയില്‍ അറിയിച്ചിരുന്നു. എന്നാലിത് തങ്ങളുടെ സ്ഥാപനത്തിന്റെ നിലപാടുകള്‍ക്കെതിരാണെന്നും ഇതംഗീകരിക്കില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രസര്‍ക്കാരിന് മറുപടി നല്കി.
മതേതരമായ കാഴ്ചപ്പാടുള്ള നിലപാടുകള്‍ അംഗീകരിക്കാത്ത അവസ്ഥയാണ് മിഷണറീസ് ഓഫ് ചാരിറ്റി സ്വീകരിക്കുന്നതെന്നും മേനകാ ഗാന്ധി പറഞ്ഞു. തങ്ങള്‍ കുട്ടികളെ ദത്തെടുക്കുന്നതും ദത്തുനല്കുന്നതും അവസാനിപ്പിച്ചെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും മിഷണറീസ് ഓഫ് ചാരിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: