പത്തനാപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ള ഗുണ്ടകളെ ലീഗ് നേതൃത്വം സംരക്ഷിക്കുകയാണന്നാരോപിച്ച് ഒരുകൂട്ടം പ്രവര്‍ത്തകര്‍ രാജിവെച്ചു.
മുസ്ലീം ലീഗ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അബ്ദുള്‍ നജീബ്, സെക്രട്ടറി അനസ് പളളിമുക്ക്, വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, മുസ്തഫ അടക്കമുളള പതിനഞ്ചോളം പ്രവര്‍ത്തകരാണ് രാജിവച്ചത്. വരുംദിവസങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരടക്കം നിരവധിപേര്‍ രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ആകെ മുപ്പതോളം പ്രവര്‍ത്തകര്‍ മാത്രമാണ് മുസ്ലീം ലീഗിന് പത്തനാപുരത്ത് ഉളളതെന്നും തങ്ങള്‍ രാജിവെച്ചതോടെ പഞ്ചാത്ത് സമിതി പിരിച്ചുവിടേണ്ട ഗതികേടിലാണന്നും നേതാക്കള്‍ പറഞ്ഞു. രാജിവച്ചവര്‍ ഏതു പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും കേരള കോണ്‍ഗ്രസ് ബി യില്‍ ചേരുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് രാജിവെച്ച് അടുത്തിടെ ലീഗില്‍ അഗത്വം നേടിയവര്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് എത്തിയത്. ഇതിന് പകരമായി ഗണേഷ്കുമാര് ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസിന്റെ നിരവധി തെളുവുകള്‍ ഗണേഷിന്റെ കൂടെ നിന്ന് മന്ത്രിക്ക് ചോര്ത്തികൊടുത്തതായും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്ററടക്കം നിരവധി പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ സെയ്ദാലിക്കെതിരെ പ്രതികരിച്ചതിനാണ് തങ്ങളെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനാല്‍ ലീഗുമായുളള ബന്ധം അവസാനിപ്പിക്കുകയാണന്നും നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പുതിയ രാഷ്ട്രീയസാഹചര്യങ്ങള്ക്കാണ് പത്തനാപുരം വേദിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: