കൊട്ടാരക്കര: സിപിഎം മുന്‍ എല്‍സി സെക്രട്ടറി താമരയില്‍ ജനവിധി തേടുന്ന പള്ളിക്കല്‍ വാര്‍ഡ്. സിപിഎമ്മിന്റെ അഴിമതിക്കും ധാര്‍ഷ്ട്യത്തിനുമെതിരെ ശബ്ദമുയര്‍ത്തി പുറത്ത് വന്ന് ബിജെപിയുടെ വികസന അജണ്ടയില്‍ അണിചേര്‍ന്ന ജനകീയ നേതാവാണ് എന്‍. കൃഷ്ണന്‍കുട്ടി. ദീര്‍ഘകാലം സിപിഎം മൈലം എല്‍സി സെക്രട്ടറി, രണ്ട് തവണ പഞ്ചായത്ത് അംഗം, താമരക്കുടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കൃഷ്ണന്‍കുട്ടി ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.
താമരക്കുടി ബാങ്കിലെ സഹകാരികളോട് സിപിഎം കാണിച്ച വഞ്ചനയും അഴിമതിയും ചോദ്യം ചെയ്ത് പാര്‍ട്ടിയുടെ കണ്ണിലെ കരടായ കൃഷ്ണന്‍കുട്ടി അഴിമതിക്കെതിരെ പോരാടാന്‍ ബിജെപി പാളയത്തിലെത്തുകയായിരുന്നു. സിപിഎമ്മിന്റെ ജനദ്രോഹങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് കൃഷ്ണന്‍കുട്ടി വോട്ടര്‍മാരുടെ മനസില്‍ ഇടം പിടിക്കുന്നത്. രണ്ട് തവണ തന്നെ വോട്ടര്‍മാര്‍ ഏത് രീതിയില്‍ അനുഗ്രഹിച്ചോ അതിലും മികച്ച പ്രതികരണമാണ് താമരയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ നല്‍കുന്നതെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു.
എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ഒരേപോലെ ബിജെപിയെ പിന്തുണക്കാന്‍ തയ്യാറാകുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളെ പൂര്‍ണവിശ്വാസമാണ്. എന്നാല്‍ ഇവരെ ഭയപ്പെടുത്താന്‍ ഇടതു വലതു മുന്നണികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ടത് അത്യാവശ്യമാണന്ന് സിപിഎം കുതന്ത്രം അറിയാവുന്ന കൃഷ്ണന്‍കുട്ടി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു.
മൈലം പഞ്ചായത്തിലെ വികസനമുരടിപ്പും താമരക്കുടി ബാങ്ക് അഴിമതിയും വാര്‍ഡിലെ പ്രശ്നങ്ങളും എല്ലാം അവതരിപ്പിച്ച് ഈ മുന്‍ മെമ്പര്‍ പ്രവര്‍ത്തനരംഗത്ത് ബഹുദൂരം മുന്നിലാണ്.
അഴിമതിക്കും ഒത്തുതീര്പ്പുരാഷ്ട്രീയത്തിനുമെതിരെ ശബ്ദിച്ചതിന്റെ പേരില്‍ സിപിഎമ്മിന് തലവേദനയായ കൃഷ്ണന്‍കുട്ടി പള്ളിക്കലില്‍ വിജയക്കൊടി പറപ്പിക്കാനാകുമെന്ന ശു’പ്രതീക്ഷയിലാണ്. ബിജെപി പ്രവര്‍ത്തകരുടെ ചിട്ടയായ മുന്നേറ്റവും കൂടിയാലോചനകളും തുടക്കത്തിലേ പ്രചാരണ രംഗത്തിറങ്ങുന്നതിന് സഹായകരമായിട്ടുണ്ടെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: