ചേരമാന്‍ പെരുമാളായ കുലശേഖരവര്‍മ്മ എന്നു പ്രസിദ്ധനായ തമ്പുരാന് ആയിരുന്നു സംസ്കൃതനാടകങ്ങള്‍ ചാക്യാന്മാരേക്കൊണ്ട് അവതരിപ്പിയ്ക്കാന്ശ്രദ്ധവച്ചത്. കൂടിയാട്ടം എന്ന സംസ്കൃത നാടകം അവതരിയ്പ്പിയ്ക്കുന്ന ശാഖയ്ക്ക് വേണ്ടി ശാകുന്തളമാണ് ആദ്യമായി രചിച്ചത്. എന്നാല്‍ ഇതുശീലിയ്ക്കുന്നതിനിടയില് ചാക്യാരുടെ കണ്ണ് പൊട്ടിപ്പോയിയത്രേ. തുടര്‍ന്ന് സുഭദ്രാധനഞ്ജയം, തപതീസംവരണം, അഭിഷേകം എന്നിങ്ങനെയുള്ളവയെഴുതിത്തീര്ത്തു. ഇത് വിദ്വാന്മാരെ വിളിച്ചു വരുത്തി കേള്‍പ്പിച്ചതിനുശേഷം മതി അവതരിപ്പിയ്ക്കുവാന്‍ എന്നു നിശ്ചയിച്ചു.
എഴുതിത്തീര്ത്തവയില് സുഭദ്രാധനഞ്ജയമാണ് കുലശേഖരവര്മ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വിദ്വല്‍ സദസ്സില്വായിച്ചുകൊണ്ടിരിയ്ക്കവെ അവിടെയുണ്ടായിരുന്ന തോലകവി വെളിച്ചപ്പാടുമാര്‍ തുള്ളുന്നപോലെ തുള്ളുവാന്‍ തുടങ്ങി. തുടര്‍ന്ന് ഇങ്ങനെ അരുളപ്പാടുണ്ടായി. ”ഞാനേ ശാകുന്തളമാണ്. എനിയ്ക്കു സഹിയ്ക്കുവാനാവുന്നില്ല. എന്റെ അര്‍ത്ഥ കല്പനകളും ഛായയും അപഹരിച്ച് എഴുതിയ കൃതിയെ എനിയ്ക്കു സഹിയ്ക്കാനാവുന്നില്ല.” ഇങ്ങനെയുള്ള പരിഹാസംകേട്ട് സദസ്സിലുള്ള വരും ചിരിയ്ക്കാന്‍ തുടങ്ങി. എന്നാല്‍ ഇവര്‍ രാജാവിനെ ഭയന്ന് ചിരിയൊതുക്കി.
സദസ്സിലെ സംഭവങ്ങള്‍ രാജാവിനെ വേദനപ്പെടുത്തി. പിറ്റേന്ന്തോലകവിയെ രാജാവിന്റെ മുമ്പാകെ വരുത്തി സംസാരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായത്താലാണ് വിദൂഷകന്റെ ഭാഗങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടത്. വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരുഷാര്‍ത്ഥങ്ങള്‍ സാധിച്ചു എന്നു പറയുന്നവയും മണിപ്രവാളത്തിലുള്ള ശ്ലോകങ്ങളും തോലന്തന്നെയാണ് നിര്‍മ്മിച്ചതത്രേ.ഇക്കാലത്തും പുരുഷാര്‍ത്ഥങ്ങള്‍ സരസമായിത്തന്നെ അവതരിപ്പിയ്ക്കുവാന്‍ മിടുക്കന്മാരായ ചാക്യന്മാര് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: