അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഐ യില്‍ പൊട്ടിത്തെറി. ബ്ളോക്ക് പഞ്ചായത്തംഗങ്ങളുള്‍പ്പെടെ 33 പേര് സിപിഐ യില്‍ നിന്നും രാജിവെച്ചത് പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
മുന്‍ ജില്ലാക്കമ്മിറ്റി അംഗവും മുന്‍ മണ്ഡലം സെക്രട്ടറിയുമായ ബ്ളോക്ക് പഞ്ചായംഗം എന്‍. എ. ഷംസുദീന്‍ മുന്‍ ജില്ലാക്കമ്മിറ്റിയംഗം അഡ്വ. കരുമാടി ശശി, മണ്ഡലം അസിണസെക്രട്ടറിയും കിസാന്‍ സഭ പണ്ഡലം സെക്രട്ടറിയുമായ വൈ. പ്രദീപ്, മണ്ഡലം കമ്മിറ്റിയംഗം അഡ്വ. ഒ. സലിം, മത്സ്യതൊഴിലാളിയൂണിയന്‍ എഐ ടിയുസി മണ്ഡലം സെക്രട്ടറി കെ. എ. ജയിംസ് ഉള്‍പ്പെടെ 33 പേരാണ് സിപി ഐ യില്‍ നിന്നും രാജിവെച്ചത്.
മണ്ഡലത്തിന് കീഴിലുള്ള വിവിധ ലോക്കല്‍ക്കമ്മിറ്റി അംഗങ്ങളും മുന്‍ ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരും പോഷക സംഘടനാ ഭാരവാഹികളുമാണ് രാജിവെച്ചത്. പാര്‍ട്ടിയുടെ മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് തങ്ങള്‍ രാജിവെച്ചതെന്നാണ് അവര്‍ പറയുന്നത്.
മണ്ഡലം നേതൃത്വം കഴിഞ്ഞ കുറെക്കാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന ഇവര്‍ ആരോപിച്ചു. വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് കഴിഞ്ഞ പാട്ടി കോണ്‍ഫറന്‍സില്‍ നേതൃത്വം പിടിച്ചെടുത്തത്. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലതവണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. തങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ശരിയാണന്ന് ബോദ്ധ്യമായിട്ടും സംഘടനാപരമായ ശിക്ഷാനടപടികള്‍ നേതൃത്വത്തിനെതിരെ സ്വീകരിച്ചിട്ടില്ല.
തെറ്റുചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളന്നത്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ രാജിവെയക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്രയും പേര് പാര്‍ട്ടി വിട്ടുപോകുന്നത് പല സ്ഥലത്തും സിപിഐയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെയും പ്രതികൂലമായി ബാധിക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: