ന്യൂദല്‍ഹി: രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചാല്‍ അതിനെ കൂട്ടബലാത്സംഗമെന്ന് പറയാനാവില്ലെന്ന കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ സ്വമേധയാ നോട്ടീസ് നല്‍കിയതായി ദേശീയ വനിതാ കമ്മീഷന് വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ചുള്ള ചിലരുടെ മനോഭാവമാണ് കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നതെന്ന് വനിതാകമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
നോട്ടീസിന് എന്ത് മറുപടിയാണ് ലഭിക്കുന്നതെന്ന് കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ബിപിഒ ജീവനക്കാരിയെ ടെമ്പോ ട്രാവലറില്‍ വച്ച് രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തക്കുറിച്ച് ആഭ്യന്തരമന്ത്രി നല്കിയ പ്രതികരണമാണ് വിവാദമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: