കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗ്ഗീയ വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
വര്‍ഗീയകക്ഷികളെ പ്രീണിപ്പിക്കുന്നതിനായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയും എസ്എന്‍ഡിപിയും യുഡിഎഫും സഖ്യത്തിലേര്പ്പെട്ടിരിക്കുകയാണെന്നാണ് കോഴിക്കോട് നടന്ന മീറ്റ് ദ പ്രസില്‍ പിണറായി പറഞ്ഞത്. ആര്‍എസ്എസ്സാണ് സഖ്യനീക്കങ്ങള്‍ക്ക് പിന്നിലെന്നും ഉമ്മന്‍ചാണ്ടിയുടെ ഭരണതുടര്‍ച്ചയാണ് ലക്ഷ്യമെന്നുമാണ് പിണറായിയുടെ കണ്ടുപിടുത്തം.
ഏറെ നേരവും ആര്‍എസ്എസിനെയും ബിജെപിയെയും എസ്എന്‍ഡിപിയേയും വിമര്‍ശിക്കാനാണ് പിണറായി ചെലവഴിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും പോരടിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇരു സംഘടനകളും ഒന്നിക്കുമെന്നാണ് പിണറായിയുടെ മറ്റൊരു കണ്ടെത്തല്‍.
ന്യൂനപക്ഷ വര്‍ഗ്ഗീയ ഭീകര സംഘടനകളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യംവെച്ചാണ് പിണറായിയും സിപിഎമ്മും തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായിയുടെ വാക്കുകള്‍.
ഇല്ലാത്ത സഖ്യത്തിന്റെ പേരില്‍ കള്ള പ്രചാരണം നടത്താനാണ് സിപിഎം തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ കാന്തപുരം എപി അബൂബക്കര്‍ വിഭാഗവുമായി ഇടതുനേതാക്കള്‍ ചര്‍ച്ച നടത്തിയതിനെക്കുറിച്ച് പിണറായി പ്രതികരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് ഘടകക്ഷികളായ മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്തുടങ്ങിയ സംഘടനകളേയൊ എസ്ഡിപിഐ, ജമാഅത്ത ഇസ്ലാമി തുടങ്ങിയ സംഘടനകളെയോ പേരിനുപോലും വിമര്‍ശിക്കാന്‍ പിണറായി തയാറായില്ല. ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടുന്നുവെന്ന ദുഷ്പ്രചാരണത്തിനാണ് സിപിഎം തുടക്കം കുറിച്ചിരിക്കുന്നത്.
മുസ്ലിം -ക്രിസത്യന്‍ വര്‍ഗീയ, ഭീകര സംഘടനകളുടെ അതേ പ്രചാരണരീതികളും തന്ത്രങ്ങളുമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുമെന്നുറപ്പായതോടെ വിദ്വേഷ രാഷ്ട്രീയ ശൈലി അവലംബിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ് സിപിഎം നീക്കം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍ അകാരണമായി ഭീതിപടര്‍ത്തുന്ന ശൈലിയില്‍ പ്രചാരണം നടത്തുന്നതോടെ ന്യൂനപക്ഷ വര്‍ഗ്ഗീയ ധ്രുവീകരണമാണ് സിപിഎം ലക്ഷ്യംവെക്കുന്നത്. എസ്എന്‍ഡിപി, കെ.പി.എം.എസ് പരിപാടികളില്‍ ബിജെപി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പങ്കെടുപ്പിച്ചതിനെയും പിണറായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: