തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഒത്തുതീര്‍പ്പ് രാഷ്ട്രീയം. തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇടത് നേതാക്കളും തമ്മിലെ ധാരണയുടെ ഭാഗമായാണ് ഇന്നലെ ചേര്‍ന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അധ്യാപികക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചത്.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്നും സംഭവം നടക്കുമ്പോള്‍ ദീപ പരീക്ഷാ ഡ്യൂട്ടിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവരെ രക്ഷിച്ചെടുത്തത്. എന്നാല്‍ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തെ മൂടിവെച്ചാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്കരന് നായര്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മിന്റെ ഉന്നത നേതാക്കളും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും നടപടി എടുക്കേണ്ടന്ന് തീരുമാനമെടുക്കുകയുമായിരുന്നുവെന്ന് പറയുന്നു. ഇത് നടപ്പില്‍ വരുത്തുക മാത്രമാണ് ദേവസ്വം ഭരണസമിതി ചെയ്തത്.
താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചത് കാണാതിരുന്ന പഴയ എസ്എഫ്ഐക്കാരിയ അധ്യാപിക പക്ഷേ ബീഫ് ഫെസ്സിനെ അനുകൂലിച്ച് രംഗത്തുവരികയായിരുന്നു. കോളേജില്‍ ക്ഷേത്രമില്ലെന്ന വാദമാണ് ഇപ്പോള്‍ ബോര്‍ഡ് ഉയര്‍ത്തുന്നത്.
അതേസമയം, കോളേജ് കാന്റീനില്‍ മാംസാഹാരം വിളമ്പരുതെന്ന നിബന്ധന തുടരുമെന്ന് വ്യക്തമാക്കുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാതെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ഭരണസമിതിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അധ്യാപികയ്ക്ക് എതിരെ നടപടിയെടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എബിവിപി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: