പത്തനംതിട്ട: സ്വകാര്യ ആവശ്യങ്ങള്‍ക്കായി പത്തേക്കര്‍വരെ വയല്‍നികത്താന്‍ അനുമതി നല്കുന്ന ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ രൂപംനല്കിയതായ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു പ്രമുഖ മലയാളം ദിനപത്രം ഇന്നലെ ഇത്തരത്തില്‍ വാര്‍ത്ത പ്രസദ്ധീകരിച്ചിരുന്നു. ഇങ്ങനെ ഒരു ഓര്‍ഡിനന്‍സിന് റവന്യൂ വകുപ്പ് രൂപംനല്‍കുകയോ സര്‍ക്കാര്‍ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല.
കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ചചെയ്ത ശേഷമാണ് ഇത്തരം നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വന്‍കിട സ്വകാര്യ സംരംഭങ്ങള്‍ വരുന്നതിനെ സഹായിക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് എന്നായിരുന്ന വാര്‍ത്തയുടെ ഉള്ളടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: