ആലുവ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ യാഥാര്‍ഥ്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും ആലുവ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി അറിയിച്ചു. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് ഇടപാടുകളില്‍ അഴിമതി നടന്നതു സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അതും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
2002-ല്‍ ജൂലൈയിലാണ് ആലുവ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ ശാശ്വതീകാനന്ദ സ്വാമിയുടെ മൃതദേഹം കാണപ്പെട്ടത്. ഇത് കൊലപാതകമാണെനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനു വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: