ഡോക്ടര്‍ കപ്പേളയുടെ പടികള്‍ കയറിച്ചെന്ന് തിരുരൂപത്തിന് മുന്നില്‍ കുറച്ചുനേരം തൊഴുകൈയോടെ നിന്നശേഷം മെഴുകുതിരി കൊളുത്തി.
ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. വീടിനകത്ത് ചിന്തയുടെ ഭാരവുമായി നടക്കുകയായിരുന്നു.
ഇന്നൊരു ഓപ്പറേഷനുണ്ട്. ഒരു കുട്ടിയാണ്. ‘ ഈശ്വരാ ഈ ഓപ്പറേഷന് സക്സസാക്കണേ…’
ഡോക്ടര്‍ സങ്കടത്തോടെ പ്രാര്‍ത്ഥിച്ചു. പക്ഷേ ദൈവം തീരുമാനിച്ചത് മറ്റൊന്നാണ്.
മാതാപിതാക്കള്‍ക്ക് കുറേക്കാലം കാത്തിരുന്നിട്ട് കിട്ടിയ കുട്ടിയാണ്.
ആ കുട്ടിയെയാണ് ഓപ്പറേഷനോടെ മരണം കവര്‍ന്നത്.
ഓപ്പറേഷന് ശേഷം തിയേറ്ററില്‍ നിന്ന് ഡോക്ടര്‍ പൊട്ടിക്കരഞ്ഞു. സ്വന്തം കുട്ടിയെ നഷ്ടമായ അമ്മയെപ്പോലെ…
ആശുപത്രി അധികൃതര്‍ ചോദ്യങ്ങളുമായി ചുറ്റും നില്‍ക്കുമ്പോഴും ഡോക്ടര്‍ നിസഹായയും നിശബ്ദയുമായിരുന്നു.
പിന്നെ ഡോക്ടര്‍ അവരുടെ വെളുത്ത മാരുതിക്കാര്‍ ഓടിച്ച് ആശുപത്രിക്ക് പുറത്തേക്കു കടന്നു.
ഓപ്പറേഷന് സക്സസാണോ എന്നറിയാന്‍ മൊബൈലിലേക്ക് ഭര്‍ത്താവ് രാജേഷും മകളും വിളിച്ചെങ്കിലും ഡോക്ടര്‍ അവരുടെ കോളുകളൊന്നും അറ്റന്‍ഡ് ചെയ്തില്ല.
ഡോക്ടര്‍ വിചാരിച്ചു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.
അസ്വസ്ഥയായ ഡോക്ടര്‍ കാറുമായി എങ്ങോട്ടാണ് പോയതെന്ന് ആശുപത്രി അധികൃതരോ ഭര്‍ത്താവോ മകളോ അറിഞ്ഞില്ല.
കടല്‍ ഡോക്ടറുടെ ജീവനൊഴിഞ്ഞ ദേഹം കരയില്‍ ഉപേക്ഷിക്കും വരെ,,,
ഡോക്ടറെ കണ്ടാലൊരു മാലാഖ ഭൂമിയിലേക്കിറങ്ങിയപോലുണ്ടാവും.
സംസാരത്തിലുമുണ്ട് തികഞ്ഞ അച്ചടക്കം.
രോഗികള്‍ക്കൊക്കെ അതുകൊണ്ടുതന്നെ ഡോക്ടറെ വല്യകാര്യമായിരുന്നു.
ചിരിയുടെ നിലാവ് എപ്പോഴും മുഖത്ത് ഉദിപ്പിച്ചാകും ഡോക്ടര്‍ നടക്കുക.
ഡോക്ടര്‍ ജീവന് ഉപേക്ഷിച്ചതറിഞ്ഞ് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ ഇങ്ങനെയാണ് പറയുന്നത്.
‘ഓപ്പറേഷനല്ലേ. അപ്പോള്‍ രോഗി മരിക്കുകയോ ജീവിക്കുകയോ ചെയ്യും. അതിനിങ്ങനെ കടുംകൈ ചെയ്യേണ്ടതുണ്ടായിരുന്നോ?
ഇനിയെന്ത് പറഞ്ഞിട്ടെന്തുകാര്യം. അല്ലെ?. മരിച്ച ഡോക്ടര്‍ ഇതൊന്നും അറിയുന്നില്ലല്ലോ?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: