പാനൂര്‍: കതിരൂര്‍ മനോജ് വധകേസിലെ പ്രതികള്‍ക്കും സീറ്റ് നല്കാന് സിപിഎം തീരുമാനം. കേസില്‍ ജാമ്യം ലഭിച്ച പാട്യം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ രാമചന്ദ്രനും ചപ്ര പ്രകാശനും ജില്ലയില്‍ പ്രവേശിക്കാന്‍ കോടതിയില്‍ ഹര്‍ജി നല്കി. പാട്യം പഞ്ചായത്തിലെ 16, 17വാര്‍ഡുകളിലാണ് ഇരുവരും മത്സരിക്കുക. ഫസല്‍ വധത്തിലെ പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും മത്സര രംഗത്തുണ്ട്. തലശേരി നഗരസഭയിലും ജില്ലാ പഞ്ചായത്തിലേക്കുമാണ് ഇവരെ മത്സരിപ്പിക്കുന്നത്. ഇതോടെ കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയത്തിന് സിപിഎം നല്കുന്ന പരസ്യ പിന്തുണ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മനോജ് വധത്തില്‍ ജാമ്യത്തിലിറങ്ങിയ മുച്ചിറിയന്‍ രാമന് എന്ന രാമചന്ദ്രനും ചപ്ര പ്രകാശനും ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഇതൊഴിവാക്കാന്‍ അഡ്വ:കെ.വിശ്വന് മുഖാന്തിരം കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമം നാടുകടത്തിയ ക്രിമിനല്‍ക്കൂട്ടങ്ങളെ പാര്‍ട്ടി കേന്ദ്രത്തില്‍ മത്സരിപ്പിച്ച് ജയിപ്പിച്ച് ക്ലീന്‍ ഇമേജ് ഉണ്ടാക്കാനാണ് പി.ജയരാജന്റെ പദ്ധതി. ഇതിനെതിരെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയെങ്കിലും പി.ജയരാജന്റെ നേതൃത്വത്തില്‍ ഇവരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മനോജ് വധ ഗൂഡാലോചന സിബിഐ അന്വേഷിച്ചു വരികയാണ്. പി.ജയരാജനെയും കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതോടെ കൊലപാതകികള്‍ക്ക് സീറ്റു നല്കുന്ന വ്യത്യസ്ഥ പാര്‍ട്ടിയായി കണ്ണൂരിലെ സിപിഎം മാറിയിരിക്കുകയാണ്. ഭാവിയില്‍ കൊടിസുനിയും ടികെ.രജീഷും എല്‍എഎയും എംപിയുമാകുന്ന കാലം വിദൂരമല്ലായെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: