ഗുഹന് ഭരതനെ സമീപിച്ചപ്പോള്‍ സുമന്ത്രര്‍ ഇദ്ദേഹം ജ്യേഷ്ഠന്റെ മിത്രമാണെന്നും വഴികാട്ടാന്‍ സഹായിക്കുമെന്നും പറഞ്ഞു. ഭരതന് സന്തോഷത്തോടെ ഗുഹനെ ആലിംഗനം ചെയ്തു. ആതിഥ്യം സ്വീകരിച്ചു. രാമനെപ്പോലെ വല്ക്കലവും ജടാമകുടവുമണിഞ്ഞ് രാമനാമം ജപിച്ചുകൊണ്ടുനില്ക്കുന്ന ഭരതനെ ഗുഹന് നമസ്കരിച്ചു.
ഭരതന് അയാളെ എണീപ്പിച്ച് വീണ്ടും ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു ” ശ്രീരാമചന്ദ്രന് നിങ്ങളെ ആലിംഗനം ചെയ്തു. നിങ്ങളുമായി വര്‍ത്തമാനം പറഞ്ഞിരുന്നു. അതിനാല്‍ നിങ്ങള്‍ ധന്യരില്‍ ധന്യനാണ്. സീതയോടൊപ്പം രാമന് ഉറങ്ങിയ സ്ഥലം കാണണമെന്ന് ഭരതന് ആവശ്യപ്പെട്ടു. അവിടെ സാഷ്ടാംഗം നമസ്കരിച്ചു. അന്നുരാത്രി എല്ലാവരും അവിടെ വിശ്രമിച്ചു.
അടുത്ത പ്രഭാതത്തില്‍ ഗുഹന്റെ ആജ്ഞയനുസരിച്ച് അഞ്ഞുറുതോണികള് കൊണ്ടുവന്നു. എല്ലാവരേയും മുക്കുവര്‍ തോണിയില്‍ ഗംഗ കടത്തി. അവിടെനിന്നും പ്രയാഗവനത്തിലേക്കു യാത്ര തുടര്‍ന്നു. ഭരതനും സംഘവും സായാഹ്നത്തോടെ ഭരദ്വാജ മുനിയുടെ ആശ്രമത്തിനു സമീപമെത്തി. ഭരതന് സേനയെ അകലെ നിറുത്തിയിട്ട് ശത്രുഘ്നനോടൊപ്പം ആശ്രമത്തിലേക്ക് നടന്നുചെന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: