അതിലെ പ്രധാന പ്രാര്‍ഥനയെക്കുറിച്ച് അമ്മ പറയാം.’ഈശ്വരന് ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു രക്ഷിക്കട്ടെ (ഗുരുവും ശിഷ്യനുമാണ് ഈ രണ്ടുപേര്‍.) എന്റെ അജ്ഞാനത്തെ നീക്കി എന്നെ ജ്ഞാനിയാക്കിത്തീര്‍ത്ത് എന്നെക്കണ്ട് ആനന്ദിക്കുംവിധം എന്റെ ഗുരുവിനെയും ആ ബ്രഹ്മചൈതന്യം രക്ഷിക്കട്ടെ. വിദ്യാഭ്യാസം കൊണ്ടും അതിന്റെ ഫലം കൊണ്ട് ഉണ്ടാകുന്ന സാമര്‍ഥ്യവും ഞങ്ങള്‍ക്ക് ഒരുമിച്ച് ഉണ്ടാകട്ടെ. ഞങ്ങള്‍ അധ്യയനം ചെയ്ത ഉപനിഷത്ത് അല്ലെങ്കില്‍ ബ്രഹ്മവിദ്യ തേജസ്സുള്ളതായിത്തീരട്ടെ. ഗുരു ഉപദേശിക്കുന്നതും ശ്രവിക്കുന്നതുമായ ബ്രഹ്മവിദ്യാ തത്ത്വം എപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ പ്രകാശിക്കേണമേ. ഞങ്ങളെ രണ്ടുപേരെയും പരസ്പരം വിദ്വേഷിപ്പിക്കാതിരിക്കട്ടെ’ എന്നായിരുന്നു ആ പ്രാര്‍ഥന. മനുഷ്യന് മൂന്നുതരം കാരണങ്ങളില്‍ നിന്നാണ് ദുഃഖം ഉണ്ടാകുന്നത്. ആധ്യാത്മികം, ആധിഭൗതികം, ആദിദൈവികം എന്നിവയാണ് മൂന്നു തരം ദുഃഖങ്ങള്‍. ഈ മൂന്ന് ദുഃഖങ്ങളും ശമിക്കാന്‍ ‘ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’ എന്നും പ്രാര്‍ഥിക്കണം.
ഓം സഹനാവവതു, സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ദിവസത്തിന്റെ തുടക്കത്തില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അമ്മ ആദ്യം അര്‍ത്ഥം വിവരിച്ച ഈ മന്ത്രം ചൊല്ലണം. അന്യോന്യം വെറുക്കാത്ത, വിദ്വേഷം പുലര്‍ത്താത്ത ഗുരുവും ശിഷ്യനും അപ്പോഴാണ് ഉടലെടുക്കുന്നത്. അപ്പോള്‍ ലോകത്ത് ശാന്തി പരക്കുകയും ചെയ്യും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: