തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടപടിയെടുത്ത് 4,48,438 പേര്‍ക്കെതിരെ. ഇവരില്‍ നിന്ന് 6,22,65,800 രൂപയാണ് പിഴ ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിനെതിരെ 15,647 പേര്‍ക്കെതിരെയും അമിതവേഗത്തിന് 24,509 പേര്‍ക്കെതിരെയും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് 33,224 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്തതിന് 159513 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് ട്രാഫിക് എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു.
തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 5,086 പേര്‍ക്കെതിരെയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 6,952 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയതിന് 16,233 പേര്‍ക്കെതിരെയും ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതിന് 9,672 പേര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു.
ഗതാഗത തടസ്സമുണ്ടാക്കുംവിധം പാര്‍ക്ക് ചെയ്തതിന് 29,262 പേരില്‍ നിന്ന് പിഴ ഈടാക്കി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 494 പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്തതിന് 40,003 പേര്‍ക്കെതിരെയും മഞ്ഞവര മുറിച്ചുകടന്നതിന് 1,482 പേര്‍ക്കെതിരെയും ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 7504 പേര്‍ക്കെതിരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1,680 പേര്‍ക്കെതിരെയും മറ്റ് നിയമലംഘനങ്ങള്‍ക്ക് 1,12,824 പേര്‍ക്കെതിരെയുമാണ് നടപടി എടുത്തത്.
സപ്തംബര്‍ മാസത്തില്‍ സംസ്ഥാനത്ത് 3195 വാഹനാപകടങ്ങളാണ് ഉണ്ടായത്. 297 പേര് ഇതോടനുബന്ധിച്ച് മരണപ്പെടുകയും 3725 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും നിയമനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും എഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: