കോഴിക്കോട്: വിജയദശമി ദിനമായ ഇന്നലെ ആയിരങ്ങള്‍ ഹരിശ്രീകുറിച്ചു. ജില്ലയിലെ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, വിദ്യാലയങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദ്യാരംഭം കുറിക്കാനായി പുലര്‍ച്ചെമുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ആശങ്കയും ആകാംക്ഷയും പ്രകടമാക്കിയാണ് മാതാപിതാക്കളൊന്നിച്ചെത്തിയ കുരുന്നുകള്‍ ഹരിശ്രീ കുറിക്കാനായി തയ്യാറായത്. സമൂഹത്തിന്റെ വിവിധ രംഗങ്ങളിലെ പ്രമുഖരും വിശിഷ്ടവ്യക്തികളുമാണ് ഹരിശ്രീ കുറിക്കുന്നതിന് നേതൃത്വം കൊടുത്തുത്തത്.
ജാതിമതചിന്തക്കള് ക്കതീതമായാണ് പലരും എഴുത്തിനിരുത്തലില്‍ പങ്കാളികളായത്. നവരാത്രി ആഘോഷത്തിനെ തുടര്‍ന്നുള്ള വിജയദശമി മഹോത്സവത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ ക്ഷേത്രത്തിലും മറ്റ് ആദ്ധ്യാത്മിക കേന്ദ്രങ്ങളിലുമായി എത്തിയിരുന്നത്. സംഗീതം, ചിത്രം, നൃത്തനൃത്ത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപഠന പരിശീലനത്തിനും ഇന്നലെ തുടക്കമായി. വാഹനപൂജ, ആയുധപൂജ, ഗ്രന്ഥപൂജ എന്നിവരെയു ഉണ്ടായിരുന്നു.
കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രം അഴകൊടി ദേവീക്ഷേത്രം, തളി ശ്രീ ശിവക്ഷേത്രം, കൊല്ലം പിഷാരികാവ് ദുര്‍ഗാഭഗവതി ക്ഷേത്രം , ലോകനാര്‍കാവ് ഭഗവതിക്ഷേത്രം, പേരാമ്പ്ര ശ്രീ എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രം, ബേപ്പൂര്‍ ശ്രീഭദ്രാക്ഷേത്രം, വെള്ളിയൂര്‍ ശ്രീതേലക്കര ശിവക്ഷേത്രം, കൊങ്ങന്നൂര് ശ്രീ ഭഗവതിക്ഷേത്രം, തലപ്പെരുമണ്ണ ലക്ഷ്മി നരസിംഹ ക്ഷേത്രം, വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയീമഠം, തൊണ്ടയാട് ചിന്മയാകേന്ദ്രം, കൊളത്തൂര്‍ അദ്വൈതാശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേന്ദ്രങ്ങളിലായാണ് ഹരിശ്രീ കുറിക്കല്‍ നടന്നത്.
ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ സായിവേദ വാഹിനിയുടെ നേതൃത്വത്തില്‍ പ്രൊഫ. വൈദ്യനാഥന്റെ നേതൃത്വത്തില്‍ മഹാരുദ്രജപയജ്ഞവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: