പായിപ്പാട്: പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ ജനങ്ങളുടെ അംഗീകാരം തേടി ഷൈലമ്മ രാജപ്പന് നാലാം തവണയും ജനങ്ങളുടെ ഇടയിലേക്ക്.
പഞ്ചായത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെട്ടുകൊണ്ടും പഞ്ചായത്തിന്റെ വികസനകാര്യങ്ങളില്‍ പ്രത്യേകിച്ചും തൊഴിലുറപ്പ് മേഖളയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയുടെ പുരോഗതി പ്രതിനിധാനം ചെയ്തു വാര്‍ഡുകളുടെ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ച ഷൈലമ്മ രാജപ്പന് പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ ജനങ്ങളുടെ അംഗീകാരം തേടി മത്സരിക്കുന്നു.
ഏറ്റവുംകൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുകയും ഗ്രാമസഭകളില്‍ വാര്‍ഡിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്തു അവരിലൊരാളായി മാറുവാന്‍ ഷൈലമ്മ രാാജപ്പന് കഴിഞ്ഞിട്ടുണ്ട്.
2000ല്‍ പതിനൊന്നാം വാര്‍ഡില്‍ മൂന്നുവോട്ടിന്റെ ഭൂരിപക്ഷത്തോടെ ജനപ്രതിനിധിയായ ഷൈലമ്മയ്ക്ക് 2005ല്‍ പത്താം വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ 118 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
ഈ രണ്ടുപ്രാവശ്യവും പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടാംവാര്‍ഡില്‍ മത്സരിച്ച ഷൈലമ്മയ്ക്ക് 345 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. മഹിളാ മോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റായി 8 വര്‍ഷം പ്രവര്‍ത്തിച്ചു. നിലവില്‍ കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഷൈലമ്മ രാാജപ്പന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ കരുത്തുപകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: