തിരുവനന്തപുരം: വിവാദമായ ബാര്‍ കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിലെ ഡിജിപിമാര്‍ തുറന്നപോരിലേക്ക്. ഒരുഘട്ടത്തിലും ജേക്കബ് തോമസ് ബാര്‍ കോഴക്കേസ് അന്വേഷിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി ആദ്യം രംഗത്തെത്തിയത് ഡിജിപി ടി.പി. സെന്‍കുമാറാണ്. പിന്നെ അതിന്റെ പേരില്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്ന് ജേക്കബ് തോമസ് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ചുട്ട മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തുകയായിരുന്നു.
ഈ കേസില്‍ ഓരോരുത്തരും ഓരോ കാര്യം പറയുന്നത് എന്തുകൊണ്ടാണെന്ന് പിന്നീട് മനസ്സിലാകുമെന്നായിരുന്നു ഡിജിപി സെന്‍കുമാറിന്റെ വ്യാഖ്യാനം. ഒരു കേസിലും അന്വേഷണ ഉദ്യോഗസ്ഥന് എടുക്കുന്നത് അന്തിമതീരുമാനമാകില്ല. മേലുദ്യോഗസ്ഥന്റെ മേല്‍നോട്ടവും ഇടപെടലും ഉണ്ടാകും. എന്നാല്‍ ജേക്കബ് തോമസ് ഇത്തരത്തില്‍ ബാര്‍കോഴക്കേസിന്റെ അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ബാര്‍ കോഴക്കേസില്‍ അഭിപ്രായം പറയാന്‍ ജേക്കബ് തോമസ് അര്‍ഹനുമല്ല. അറിയാത്ത കാര്യങ്ങളുടെ ആധികാരികതയെപ്പറ്റി പറയരുത്. അന്വേഷിക്കാത്ത കേസിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്ന് മാറ്റേണ്ട കാര്യമില്ല. അനാവശ്യമായി ആരെയെങ്കിലും പ്രോസിക്യൂട്ട് ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ 31 വര്‍ഷത്തിനിടെ കേരളത്തില്‍ താന്‍ കണ്ട ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണ് വിന്‍സന്‍ എം. പോള്‍. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ വിന്‍സന്‍ എം. പോളിനും പലതും തുറന്നുപറയേണ്ടിവരുമെന്നും ഡിജിപി സെന്‍കുമാര്‍ മുന്നറിയിപ്പു നല്കി.
അച്ചടക്കത്തിന്റെ നിര്‍വചനം തനിക്ക് അറിയില്ലെന്നാണ് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡി കൂടിയായ ഡിജിപി ജേക്കബ് തോമസിന്റെ ഇതിനോടുള്ള പ്രതികരണം. മാത്രമല്ല വായിലൊട്ടിക്കാനുള്ള സെല്ലോ ടേപ്പും കയ്യില്‍ കരുതിയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ഇനി മാധ്യമങ്ങളെ കാണുമ്പോള്‍ ഇത് വായില്‍ ഒട്ടിക്കാമെന്നാണ് കരുതിയിരുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് തോന്നി.
ജനങ്ങള്ക്കുവേണ്ടിയാണല്ലോ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതിനാലാണ് മറുപടി പറയുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. താനും സെന്‍കുമാറിനെ പോലെ ഐപിഎസ് ഓഫീസറാണ്. താന്‍ പറഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ അറിയില്ല. ടിവി കാണുകയോ പത്രം വായിക്കുകയോ ചെയ്തിട്ടില്ല. സ്വാതന്ത്ര്യം എന്നു പറയുന്നത് വലിയൊരു സങ്കല്‍പ്പമാണ്. ആരും പൂര്‍ണരായി സ്വതന്ത്രരല്ല. ബാര്‍ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്ന ഘട്ടത്തില്‍ താന്‍ വിജിലന്‍സില്‍ ജോലി ചെയ്തിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ മറുപടി നല്‍കാമെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.
ജേക്കബ് തോമസിന്റെ മറുപടി ടി.പി. സെന്‍കുമാറിനെ മാത്രം ലക്ഷ്യംവച്ചുള്ളതല്ല. അതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരോക്ഷമായ കുത്തുണ്ട്. എന്തുവില കൊടുത്തും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന സന്ദേശമാണ് ജേക്കബ് തോമസ് ഇന്നലെ നല്‍കിയത്. ഇതോടെ വരുംദിവസങ്ങളില്‍ സംസ്ഥാന പോലീസ് സേനയിലെ നിരവധി രഹസ്യങ്ങള്‍ പുറത്തുവരുമെന്ന അഭ്യൂഹം ബലപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: